തിരുവനന്തപുരം: ഈ സർക്കാരിനു വേണ്ടി ഗവർണർ നടത്തിയ നയപ്രസംഗം യാഥാർത്ഥ്യബോധത്തോട് പുലബന്ധമില്ലാത്തതാണെന്ന് വി.മുരളീധരൻ (ബിജെപി) നിയമസഭയിൽ പറഞ്ഞു. ഗവർണറുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ പ്രസംഗത്തിന്റെ തുടക്കത്തിലേ ധനസ്ഥിതി മോശമാണെന്നു പറഞ്ഞു. പിന്നാലെ പ്രഖ്യാപിച്ച പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല.
നമ്മുടെ രാജ്യം സഹകരണ ഫെഡറലിസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിക്കുന്ന കാര്യമാണ് രാജ്യത്തിന്റെ വികസനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന്. 10 വർഷമായി നമ്മുടെ നാട്ടിൽ നടക്കുന്നത കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ അലംഭാവമോ അട്ടിമറിക്കുന്നതിനുള്ള ശ്രമേോ ആണ് കാണുന്നത്. ദേശീയ തലത്തിൽ 81 ശതമാനമാണ് കേന്ദ്രത്തിന്റെ കുടിവെള്ള പദ്ധതികൾ നടപ്പാക്കിയത്. കേരളത്തിൽ 50 ശതമാനം മാത്രമാണ്. പിഎം ശ്രീ പദ്ധതിയുടെ കാര്യം നടപ്പാക്കുന്നത് നയ പ്രസംഗത്തിനെക്കുറിച്ച് പറഞ്ഞിട്ടില്ല.
നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച തീർത്ഥാടന ടൂറിസം പദ്ധതി. അതു നടപ്പാക്കുമെന്ന് പറഞ്ഞത് നല്ലതാണ്. എന്നാൽ ശബരിമലയിലെ ശ്രീകോവിലിൽ നടന്ന സ്വർണ്ണക്കൊള്ള വിഷയത്തിൽ എന്താണ് സർക്കാർ നിലപാട് എന്നു പറഞ്ഞില്ല. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ വിഷയത്തിൽ ഉന്നതന്മാർ ഉൾപ്പെട്ടിട്ടുണ്ട്. മുൻ ദേവസ്വം മന്ത്രിമാർ, പ്രസിഡന്റുമാർ ഉൾപ്പെട്ടിട്ടുണ്ട്. എന്താണ് നിലപാടാണോ എന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹിക്കുന്നു.
ഭാരതാംബയെ പൂജിക്കുന്നതിനെ എതിർക്കുന്നു എന്ന് ഒരു അംഗം ഇവിടെ പറഞ്ഞു. കമ്മ്യൂണിസ്റ്റുകൾ എന്നും എതിർത്തിട്ടുള്ളവരാണ. 1942 ൽ ക്വിറ്റിന്ത്യാ സമരത്തെ എതിർത്തവരാണ് ഇവർ. സുഭാഷ് ചന്ദ്രബോസിനെ ജപ്പാൻകാരുടെ ചെരുപ്പുനക്കി എന്നു വിളിച്ചവരാണിവർ. അതുകൊണ്ട് ഭാരതംബയും ഭാരത് മാതവും ആർഎസ്എസ് സൃഷ്ടിച്ചതല്ല. വന്ദേമാതരം ആർഎസ്എസ് കൊണ്ടുവന്നതല്ല. ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കെതിരേ നടത്തി പോരാട്ടത്തിന്റെ ഭാഗമായി അന്ന് കൊണ്ടുവന്നതാണ്. അവർ ഈ നിലപാട് മാറ്റിയില്ലെങ്കിൽ ഇപ്പോൾ രാജ്യത്തിന്റെ ഒരു മൂലയിൽ മാത്രം ആയിട്ടും ഈ നിലപാടു മാറ്റിയില്ലെങ്കിൽ നളെ ഇവരെ തൂത്തുകൂട്ടി വലിച്ചെറിയും ഈ രാജ്യത്തെ ജനങ്ങൾ എന്നുകൂടി മുന്നറിയിപ്പു നൽകുകയാണ്, മുരളീധരൻ പറഞ്ഞു.
















