
തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയിലൂടെ കേരളത്തിന് കിട്ടുന്നഅധിക നികുതി വരുമാനം വേണ്ടെന്ന് വയ്‌ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവനന്ന അടിയന്തരപ്രമേയ നോേട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് സഭ രേഖകളിലുണ്ട്, ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ക്രൂഡ് വില രാജ്യാന്തര തലത്തിൽ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്‍പിജി വാണിജ്യ സിലിണ്ടർ 3000 കടന്നു. ഡീസൽ പെട്രോൾ വില കൂടി. നിർമാണ സാമഗ്രികളുടെ വിലയും കൂടി. എല്‍ഡിഎഫ് ഭരിച്ചപ്പോൾ സംസ്ഥാന ടാക്സ് കുറയ്‌ക്കണം എന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. അധിക നികുതി കുറക്കുന്നത് മര്യാദയാണ്. 150 കോടി വരെ ഖജനാവിലേക്ക് പ്രതിമാസം വരുന്നു. ഇത് കുറക്കാവുന്നതാണെന്നും ബാലഗോപാല്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി നികുതി വേണ്ടെന്ന് വയ്‌ക്കില്ലെന്ന് പറഞ്ഞത്.
3000 കോടിയോളം രൂപ സിവിൽ സപ്ലൈക്ക് കൊടുക്കാനുള്ളത് അത് കൊടുക്കണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വെച്ചു. കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ല. വിലക്കയറ്റം കുതിക്കുമ്പോൾ ആയിരുന്നു ഇടത് സർക്കാർ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത്. ക്ഷേമ പെൻഷൻ ഫണ്ടിന്റെ പേരിലായിരുന്നു നടപടി. വില വർദ്ധനവ് തടയാൻ ഈ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിസ്മയിക്കുന്ന ധവള പത്രം വരും കണക്ക് അപ്പോൾ പറയാം അടയന്തര പ്രമേയം സഭ നിർത്തി ചർച്ച ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു പ്രിതിപക്ഷ നേതാനായിരുന്ന വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടിയെ കുറ്റപ്പെടുത്താൻ തയ്യാറാകണ്ടേ ഈ നിലപാട് സ്വീകരിക്കരുത് എന്ന് വിമർശിക്കാൻ തയ്യാറാകണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
അധിക നികുതി വേണ്ടെന്ന് വയ്‌കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്ത്രര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിശേധിച്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.