Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

കേരളത്തില്‍, ഉത്തരേന്ത്യക്കാരോടും അവരുടെ ബീഫ് വിരോധത്തോടും വലിയ പുച്ഛമാണെന്നും എന്നാല്‍ അതിന് പിന്നില്‍ ഉത്തരേന്ത്യക്കാര്‍ക്ക് ഇന്ത്യാവിഭജനകാലത്തോളം നീളുന്ന ഉള്ളുപൊള്ളുന്ന ചില അനുഭവങ്ങള്‍ ഉണ്ടെന്നും യുവ ബിജെപി നേതാവ് യുവരാജ് ഗോകുല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 07:53 pm IST
in Kerala

തിരുവനന്തപുരം:: കേരളത്തില്‍, ഉത്തരേന്ത്യക്കാരോടും അവരുടെ ബീഫ് വിരോധത്തോടും വലിയ പുച്ഛമാണെന്നും എന്നാല്‍ അതിന് പിന്നില്‍ ഉത്തരേന്ത്യക്കാര്‍ക്ക് ഇന്ത്യാവിഭജനകാലത്തോളം നീളുന്ന ഉള്ളുപൊള്ളുന്ന ചില അനുഭവങ്ങള്‍ ഉണ്ടെന്നും യുവ ബിജെപി നേതാവ് യുവരാജ് ഗോകുല്‍. 2005ആഗസ്റ്റ് മാസം മുതല്‍ താന്‍ ബീഫ് കഴിക്കാറില്ലെന്നും അതിന് കാരണം ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും എഴുതിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകമാണെന്നും യുവരാജ് ഗോകുല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇന്ത്യാ വിഭജനക്കാലത്ത് ലാഹോറില്‍ നിന്നും ദല്‍ഹിയിലേക്ക് ട്രെയിന്‍ നിറയെ സിഖുകാരുടെയും ഹിന്ദുക്കളുടെയും ശവങ്ങളാണ് ദിനംപ്രതി പാകിസ്ഥാന്‍ കയറ്റി അയച്ചിരുന്നതെന്നും അന്ന് ഹിന്ദുക്കള്‍ക്കൊപ്പം ഏറ്റവുമധികം ആക്രമിക്കപ്പെട്ട മൃഗമാണ് പശുവെന്നും യുവരാജ് ഗോകുല്‍ കുറിയ്‌ക്കുന്നു. “അന്ന് പാകിസ്ഥാനില്‍ നടുക്കു തീ കൂട്ടിയ ശേഷം കാളയുടെ വൃഷ്ണം ഛേദിക്കും. പ്രാണവേദനയോടെ അലറിവിളിച്ചോടുന്ന ആ ജീവിയെ ഇഞ്ചിഞ്ചായി തല്ലിക്കൊല്ലും. പശുക്കളെ ജീവനോടെ തൊലിയുരിച്ചു നിര്‍ത്തും. മുറിവിലേക്ക് എരിവ് പുരട്ടും. അതിന്റെയൊക്കെ നിലവിളി കേള്‍ക്കാന്‍ ഹിന്ദുക്കളെ കൊണ്ടുവന്നു കെട്ടിയിട്ടിട്ടുണ്ടാകും. ഒന്നുകില്‍ മതം മാറുക അല്ലേല്‍ ഈ പശുവിന്റെയോ കാളയുടെയോ ഒക്കെ വിധി സ്വയം സ്വീകരിക്കുക.. അതാണ് കണ്ടീഷന്‍. ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ മുഴുവന്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു. അതുകൊണ്ടു തന്നെ ഞാന്‍ അതിനെ ഉപദ്രവിക്കില്ല. അതെന്റെ തീരുമാനമാണ്.”- യുവരാജ് ഗോകുല്‍ എഴുതുന്നു.

യുവരാജ് ഗോകുലിന്റെ പോസ്റ്റ് വായിക്കാം:

ബീഫ് കഴിക്കാത്ത ഒരുപാട് പേരെ എനിക്കറിയാം… പലര്‍ക്കും പലതാണ് കാരണങ്ങള്‍… ചിലര്‍ക്ക് തീര്‍ത്തും മതപരമാണ്… ചിലര്‍ക്ക് സംഘടനയോടുള്ള കൂറാണ്…ചിലര്‍ക്ക് ആരോഗ്യകരമായ കാരണങ്ങളാണ്‌…
ഞാന്‍ 2005ആഗസ്റ്റ് മാസം മുതല്‍ കഴിക്കാറില്ല എന്നു ഉറപ്പിച്ചു പറയുവാന്‍ കഴിയും… ഞാന്‍ ബീഫു ഉപേക്ഷിക്കുവാന്‍ കാരണം ഒരു പുസ്തകമാണ്. അടിമുടി സംഘത്തിനെ വിമര്‍ശിച്ചിട്ടുള്ള ഒരു പുസ്തകമാണ് അത് എന്നത് വിരോധാഭാസമായി തോന്നാം. പുസ്തകത്തിന്റെ പേര് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നതാണ്. ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്ന് കമ്മാരന്‍മാരെ ക്രിയേറ്റ് ചെയ്ത (കമ്മാരസംഭവം കണ്ടവര്‍ക്ക് മാത്രം കലങ്ങും) അതുല്യ പുസ്തകം.
അതുല്യം എന്നേ വിളിക്കാന്‍ കഴിയൂ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അരച്ചു കലക്കി പഠിച്ച ശേഷം എഴുതുകയും സായിപ്പ് ഇഷ്ടക്കാരായ കമ്മാരന്‍മാരെ ഹീറോകളാക്കി പ്രതിഷ്ഠിക്കുകയും തലവേദന സൃഷ്ടിച്ചവരെ വില്ലന്‍മാരാക്കുകയും ചെയ്ത ഗ്രന്ഥം. പക്ഷേ അവര്‍ നടത്തിയ റിസര്‍ച്ചിനെ അഭിനന്ദിച്ചേ മതിയാകൂ, അതാണ് അതുല്യം എന്നു വിശേഷിപ്പിച്ചത്.
ഇനി അതുവായിച്ച് ബീഫ് നിര്‍ത്തിയ സംഭവത്തിലേക്ക് വരാം.
ഭാരത വിഭജനം വന്യമായ രോദനങ്ങളുടേതാണ്. മനുഷ്യരുടേത് മാത്രമല്ല മൃഗങ്ങളുടേതും. മൃഗങ്ങള്‍ എന്നു പറഞ്ഞാല്‍ അത് അനീതിയാകും. പശുക്കളുടെയും കാളകളുടെയും എന്നു തെളിച്ച് പറയണം. കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണത്തിനു കണക്കുണ്ടാകില്ല. ലാഹോറില്‍ നിന്നു ഡല്‍ഹിയിലേക്ക് ട്രെയിന്‍ നിറയെ ശവങ്ങളാണ് ദിനംപ്രതി പാകിസ്ഥാന്‍ കയറ്റി അയച്ചിരുന്നത്. തലപ്പാവുള്ളത് തലപ്പാവില്ലാത്തത് എന്ന ഒറ്റ വ്യത്യാസം മാത്രമേ ശവങ്ങള്‍ക്കുണ്ടാകൂ. തലപ്പാവുള്ളത് സിഖു വംശജര്‍ അല്ലാത്തത് ഹിന്ദുക്കള്‍. ബലാത്സംഘം ചെയ്യപ്പെട്ട സ്ത്രീകള്‍ എത്ര… മക്കളുടെ മുന്നില്‍ വെച്ച് ഉടുതുണി വലിച്ചുകീറപ്പെട്ട അമ്മമാരെത്ര. കണക്കുണ്ടാകില്ല. ന്യൂട്ടന്റെ തേര്‍ഡ് ലോ പ്രകൃതി നിയമം ആണേല്‍ പോലും പകുതിക്ക് പകുതി പോലും ആരും തിരിച്ചു ചെയ്തിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
കയ്യില്‍ കിട്ടിയതും ജീവനും വാരിപ്പിടിച്ച് രണ്ടു ഭാഗത്തേക്കും ഓടിയ ജനങ്ങള്‍. പിടിയിലകപ്പെട്ടാല്‍ ട്രെയിനുകളുടെ ബോഗികള്‍ക്കുള്ളിലും വീടുകള്‍ക്കകത്തും എരിഞ്ഞമര്‍ന്ന ജീവനുകള്‍. ട്രെയിനുകള്‍ക്കുള്ളില്‍ നിന്നും അമ്മമാരെ മാത്രം വലിച്ചു കൊണ്ടു പോകുന്നതു നിലവിളികളോടെ കണ്ടു നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍.
ഇവര്‍ക്കെല്ലാമൊപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശുക്കള്‍. നടുക്കു തീ കൂട്ടിയ ശേഷം കാളയുടെ വൃഷ്ണം ഛേദിക്കും. പ്രാണവേദനയോടെ അലറിവിളിച്ചോടുന്ന ആ ജീവിയെ ഇഞ്ചിഞ്ചായി തല്ലിക്കൊല്ലും. പശുക്കളെ ജീവനോടെ തൊലിയുരിച്ചു നിര്‍ത്തും. മുറിവിലേക്ക് എരിവ് പുരട്ടും. അതിന്റെയൊക്കെ നിലവിളി കേള്‍ക്കാന്‍ ഹിന്ദുക്കളെ കൊണ്ടുവന്നു കെട്ടിയിട്ടിട്ടുണ്ടാകും. ഒന്നുകില്‍ മതം മാറുക അല്ലേല്‍ ഈ പശുവിന്റെയോ കാളയുടെയോ ഒക്കെ വിധി സ്വയം സ്വീകരിക്കുക.. അതാണ് കണ്ടീഷന്‍.
ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ മുഴുവന്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു. അതുകൊണ്ടു തന്നെ ഞാന്‍ അതിനെ ഉപദ്രവിക്കില്ല. അതെന്റെ തീരുമാനമാണ്. മീറ്റ് പഫ്സ് പോലും ഉപേക്ഷിച്ചത് അതിന്റെ പേരിലാണ്. ചാണകം എന്നോ മൂത്രം എന്നോ എന്ത് വിളിച്ച് ആരു കളിയാക്കിയാലും മലരാണ്.
താരതമ്യേന ഒട്ടും യാതനകള്‍ അനുഭവിക്കേണ്ടി വരാതിരുന്ന ദക്ഷിണേന്ത്യയില്‍, പൊതുവേ കേരളത്തില്‍, ഉത്തരേന്ത്യക്കാരോടും അവരുടെ ബീഫ് വിരോധത്തോടും വലിയ പുച്ഛമാണ്. സ്വന്തം മക്കള്‍ക്ക് മാതൃഭാഷ എഴുതാനറിയില്ല എന്നത് വലിയ അഭിമാനയായി അവതരിപ്പിക്കുന്ന മാതാപിതാക്കളുള്ള നാട്ടില്‍ സ്വത്വ ബോധം എന്നത് അപരാധമാകുന്നത് അത്ഭുതമൊന്നുമല്ല.
നമ്മുടെ പുച്ഛ ഭാവം നമുക്ക് വലുത് എന്നതു പോലെ അവരുടെ വിശ്വാസങ്ങള്‍ അവര്‍ക്കു വലുതാണ്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ ഈ പുച്ഛം വലിയൊരു ഇരട്ടത്താപ്പാണ്. കേരളത്തിലെ ഒരു മുസ്ലീമിനെ പോലും പോര്‍ക്ക് കഴിക്കാന്‍ ക്ഷണിക്കാന്‍ ധൈര്യമില്ലാത്ത മതേതര സമൂഹമാണ് പശുവിനെ പൊതു ഇടത്തില്‍ ലൈവായിട്ട് കൊന്ന് കറിവെച്ച് തിന്ന് മതേതരത്വം സംരക്ഷിക്കാന്‍ ബഹളം കൂട്ടുന്നത്.
മുന്നോട്ടു മാത്രം പോയാല്‍ മതി എന്തിനു ഭൂതകാലത്തിന്റെഅസ്ഥികൂടങ്ങളെ ചുമലിലേറ്റുന്നു എന്നൊരു ചോദ്യമുണ്ടാകാം. ഭൂതകാലം ഒരു റിയര്‍വ്യൂ മിറര്‍ കൂടെയാണ്. Objects in the mirror are closer than they appear എന്നു എനിക്കതില്‍ വായിക്കാം….
എന്റെ തലമുറകള്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്‌താന്‍ ഭൂതകാലത്തിലെ വണ്ടികള്‍ വന്നെന്നെ ഇടിയ്‌ക്കുന്നില്ല എന്നുറപ്പുകൂടി വരുത്താനാണ് ഈ റിയര്‍ മിറര്‍. അതു മറന്നു പോകാതിരിക്കാനുള്ള വൃതമാണ് ഇതു പോലെ പല വര്‍ജ്യങ്ങളും

Tags: cowbeefLatest newsIndia partitionFreedom at MidnightDominic LapierLarry Collinspakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

പുതിയ വാര്‍ത്തകള്‍

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.