
ആലപ്പുഴ: പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. ആലപ്പുഴ കാർത്തികപ്പള്ളി സ്കൂളിലായിരുന്നു സംഭവം. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പോലീസ് വിശദീകരിച്ചു.
കൊടിയുമായി സ്കൂളിൽ കയറാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകരോട് പോലീസ് പറഞ്ഞു. തുടർന്ന് തർക്കമാവുകയായിരുന്നു. ഇതിനെ തുര്‍ന്നാണ് പ്രവര്‍ത്തകരെ കരുതൽ തടങ്കലിലാക്കിയത് എന്നാണ് പോലീസിന്റെ വിശദീകരണം. കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പങ്കെടുത്തത്. ഇതും കൂടി കണക്കിലെടുത്താണ് പോലീസ് നടപടി.
മന്ത്രി എത്തുന്നതിന് ആര മണിക്കൂർ മുന്നെയാണ് മിഠായി വിതരണം ചെയ്തുകൊണ്ടിരുന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു നീക്കിയത്. അറസ്റ്റിലായ പ്രവർത്തകർ പോലീസ് സ്റ്റേഷനിലാണ്. അവരെ വിട്ടുകിട്ടണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പ്രതിഷേധം ഉയർന്നു.