തിരുവനന്തപുരം: അഷ് കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരതയാണ് നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ കലാശിച്ചത്. അതിന് അമ്മ പറഞ്ഞ ന്യായീകരണം മകന്‍ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മരിച്ചതെന്നാണ്. എന്തായാലും ഇക്കാര്യത്തില്‍ രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂരതയെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചതോടെ രണ്ടുപേരെയും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് സ്വദേശി അഖില, പങ്കാളി അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മ അഖില സമ്മതിച്ചു.. പൊലീസിന്റെ ചോദ്യം ചെയ്യിലിലാണ് അഖില ഇക്കാര്യം സമ്മതിച്ചത്. അഷ്‌കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായും കണ്ടെത്തിയിരുന്നു. . തുടര്‍ന്നാണ് കുഞ്ഞിന് മര്‍ദ്ദനമേറ്റിരിക്കാം എന്ന നിഗമനത്തില്‍ എത്തിയത്. ഇതോടെയാണ് കൊലപാതകമെന്ന ആംഗിളില്‍ ചിന്ത ഉണ്ടായത്. ചോദ്യം ചെയ്യലില്‍ സ്ഥിരമായ മർദ്ദനമായിരുന്നു മരണകാരണം എന്ന് തെളിഞ്ഞത്.. കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്.
പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.
















