India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

മരുമകന്‍ അഭിഷേക് ബാനര്‍ജിയ്ക്ക് നേരെ മുട്ടയേറും കല്ലേറും നടന്ന സംഭവം പര്‍വ്വതീകരിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ മമത ബാനര്‍ജിയുടെ ശ്രമം. ഇതിലൂടെ ബിജെപിയ്ക്കെതിരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും കണ്ണിചേര‍്ത്ത് സമരം രൂപപ്പെടുത്താനാണ് മമതയുടെ ശ്രമം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടയേ.റ് നടന്ന സംഭവം പര്‍വ്വതീകരിച്ച് രാഷ്‌ട്രീയനേട്ടം കൊയ്യാന്‍ മമത ബാനര്‍ജിയുടെ ശ്രമം. എന്നാല്‍ അഭിഷേക് ബാനര്‍ജിയുടെ മൂക്കിന് നിസ്സാരപരിക്ക് മാത്രമേയുള്ളൂവെന്ന് അപ്പോളോ ഹോസ്പിറ്റല്‍ പ്രസ്താവനയിറക്കിയതോടെ ഈ നാടകം പൊളിഞ്ഞു.

അഭിഷേക് ബാനര്‍ജിയുടെ പരിക്കിലൂടെ ബിജെപിയ്‌ക്കെതിരെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളെയും കണ്ണിചേര‍്ത്ത് സമരം രൂപപ്പെടുത്തി തിരിച്ചുവരവ് നടത്താനായിരുന്നു മമതയുടെ ശ്രമം. എന്നാല്‍ മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജിക്ക് മൂക്കിന് നിസ്സാരപരിക്കേയുള്ളൂവെന്ന് അപ്പോളോ ആശുപത്രി സ്ഥിരീകരിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ബാന്‍ഡേജ് ഇട്ട് തിരിച്ചയയ്‌ക്കുകയും ചെയ്തു. ഇതോടെ അപ്പോളോ ആശുപത്രിക്ക് മുന്‍പില്‍ നിന്ന് കൊണ്ട് തന്റെ മരുമകന് എന്തോ അത്യാപത്ത് സംഭവിച്ചു എന്ന മട്ടില്‍ മമത നടത്താന്‍ ശ്രമിച്ച നാടകങ്ങളെല്ലാം അടപടലം പൊളിഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിയിലെ പാതി എംഎല്‍എമാരും പല നേതാക്കളും കൊഴിഞ്ഞുപോയതോടെ പരിഭ്രാന്തിയിലാണ് മമത. മാത്രമല്ല, മമത 15 വര്‍ഷം മുന്‍പ് ബംഗാളില്‍ നിന്നും ഓടിച്ച ടാറ്റാ ഗ്രൂപ്പിനെ വീണ്ടും ബംഗാളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി സര്‍ക്കാര്‍. ഇതും മമതയെ വിറളി പിടിപ്പിച്ചിട്ടുണ്ട്.

വാസ്തവത്തില്‍ അഭിഷേക് ബാനര്‍ജി ബംഗാളിലെ സോനപൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ പരിക്കേറ്റവരെ കാണാന്‍ വന്നപ്പോള്‍ ജനങ്ങള്‍ തന്നെയാണ് അഭിഷേക് ബാനര്‍ജിയെ തടയുകയും മുട്ടയെറിയാന്‍ നോക്കുകയും ചെയ്തത്. എന്നാല്‍ ഇത് ബിജെപിയ്‌ക്കാര്‍ ചെയ്തു എന്ന് വരുത്താനാണ് മമതയുടെ ശ്രമം. തന്റെ മരുമകനെ ബംഗാറിലെ അപ്പോളോ ആസുപത്രിയില്‍ ചികിത്സിയ്‌ക്കേണ്ടെന്നും ബംഗാളിന് പുറത്തെവിടെയെങ്കിലും ചികിത്സിച്ചാല്‍ മതിയെന്നും പറഞ്ഞ് അപ്പോളോ ആശുപത്രിയില്‍ മമത ബഹളമുണ്ടാക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു. എന്നാല്‍ അഭിഷേക് ബാനര്‍ജിക്ക് കാര്യമായ പരിക്കില്ലെന്നും മൂക്കിന് നിസ്സാരപരിക്ക് മാത്രമാണ് ഉള്ളതെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അഭിഷേക് ബാനര്‍ജിയുടെ പരിക്ക് പര്‍വ്വതീകരിച്ച് വലുതാക്കാനുള്ള മമതയുടെ ശ്രമം പൊളിഞ്ഞു.

ഈയവസരത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും സിപിഐയേയും മുസ്ലിം പാര്‍ട്ടികളേയും ഒന്നിച്ച് നിര്‍ത്തി അഭിഷേക് ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തെ ബിജെപിയ്‌ക്ക് മേല്‍ അടിച്ചേല്‍പിക്കാനായിരുന്നു മമതയുടെ ശ്രമം. അഭിഷേക് ബാനര്‍ജിയുടെ പരിക്ക് ബിജെപിയുടെ ആക്രമണം മൂലമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിപിഎമ്മും സിപിഐയും പ്രസ്താവനയിറക്കി പ്രശ്നത്തെ വലുതാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Recent Posts