തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ ഇഡിയ്‌ക്ക് നേരെ നടത്തിയ ആക്രമണത്തെ താക്കീതെന്ന് വിശേഷിപ്പിച്ച് പാർട്ടി പത്രമായ ദേശാഭിമാനി. കോടതി പോലും രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച സംഭവത്തെയാണ് താക്കീതെന്ന് സിപിഎം പത്രം പറയുന്നത്.
കോടതി തള്ളിയ കേസിന്റെ മറവിൽ കേരളത്തെ വികസനപാതയിലേക്ക് നയിച്ച നേതാവിനെയാണ് ഇഡി സംശയമുനയിൽ നിർത്തിയതെന്നും ദേശാഭിമാനി മുറവിളി കൂട്ടുന്നു. എന്നാൽ കേസിൽ ഇഡി അന്വേഷണത്തിന് കോടതി ഉത്തരവിട്ട കാര്യം സൗകര്യപൂർവ്വം ദേശാഭിമാനി മറച്ചു വയ്‌ക്കുകയാണ്. ആഗോള കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ഇഡിയ്‌ക്കെതിരെ രംഗത്തെത്തിയെന്നും ദേശാഭിമാനി പറയുന്നു.
പലരും പല തരത്തിലാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത് . അക്രമം എങ്ങനെ താക്കീതാകുമെന്നും , അക്രമത്തിനുണ്ടായിരുന്നത് അന്തംകമ്മികൾ മാത്രമാണെന്നും ചിലർ പറയുന്നു. താക്കീത് നല്‍കാന്‍ വേണ്ടി സഖാവ് ഐ.പി ബിനുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം സഖാക്കളെ ജയിലധികൃതരുടെ അടുത്തേക്ക് അയച്ചിട്ടുണ്ട്. അവര് ഒരു കൊല്ലം ഒക്കെ സമയമെടുത്ത് പറഞ്ഞ് മനസ്സിലാക്കി താക്കീതൊക്കെ കൊടുത്തിട്ട് വരും – എന്നാണ് ബിജെപി നേതാവ് യുവരാജ് ഗോകുലിന്റെ പരിഹാസം.
















