ലഖ്‌നൗ : ഉത്തർപ്രദേശിലെ ഗോണ്ടയിൽ ജിം പരിശീലകൻ തന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ചു. 30 വയസ്സുകാരനായ ശിവം പട്ടേലിന്റെ മൃതദേഹം വാടകയ്‌ക്ക് താമസിക്കുന്ന അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകന്റെ ആത്മഹത്യയെക്കുറിച്ചുള്ള വിവരം പിതാവാണ് പോലീസിൽ വിളിച്ചറിയിച്ചത്. പോലീസ് സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. തുടർന്ന് ശിവമിന്റെ മൃതദേഹം പോലീസ് ആംബുലൻസിൽ ഗോണ്ട മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കോട്‌വാലി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഷ്ണുപുരി കോളനിയിലാണ് സംഭവം. ശിവമിന്റെ പിതാവ് ദിനേശ് പട്ടേൽ ഒരു പഞ്ചസാര മില്ലിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മകൻ ഒരു കുരുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ നിന്നുള്ള ദിനേശ് പട്ടേൽ കുറച്ചു കാലമായി ഗോണ്ടയിൽ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ശിവം അവധ് കോംപ്ലക്സിലെ ഇൻഫിനിറ്റി ജിമ്മിൽ പരിശീലകനായിരുന്നു. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ആത്മഹത്യാക്കുറിപ്പൊന്നും പോലീസിന് കണ്ടെത്തിയിട്ടില്ല. ശിവമിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ച് പോലീസ് നിലവിൽ അന്വേഷണം നടത്തുകയാണ്.
















