India

ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിക്ക് സസ്പെൻഷൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. കൈക്കൂലി വാങ്ങാൻ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. കുമാരതിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനത്തിനാണ് പൂജാരി കൈക്കൂലി ചോദിച്ചത്. പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല. 31കാരനായ മന്ത്രി മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിൽ കയറിയത്. അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നൽകുകയും ചെയ്തു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയർന്നു. പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലെന്ന് പ്രതിപക്ഷവും ആരോപിച്ചതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്നും നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറയിച്ചിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ.

സംസ്ഥാനത്തെ ക്ഷേത്രങ്ങളിലുടനീളം അഴിമതിയിൽ ഏർപ്പെടുന്ന ഏതൊരാൾക്കും എതിരെ കർശനവും പക്ഷപാതപരവുമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കുമാരതിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ അപ്രതീക്ഷിത പരിശോധനയ്‌ക്കിടെ തമിഴ്‌നാട് ദേവസ്വം മന്ത്രി എസ്. രമേശ് പുറത്തുകൊണ്ടുവന്നത് ഡിഎംകെയുടെ നേതാവ് എം.കെ. സ്റ്റാലിൻ നയിച്ച സർക്കാരിന്റെ വൻ അഴിമതി. സർവത്ര അഴിമതിയിൽ മുങ്ങിയ ഡിഎംകെ ഭരണത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും നടത്തിയിരുന്ന കോഴയും അഴിമതിയും വ്യാപകമായിരുന്നു. ഇതിനെതിരേ വ്യാപകമായ പരാതികൾ വന്ന സാഹചര്യത്തിൽ വാസ്തവം അറിയാനാണ് മന്ത്രി എസ്. രമേശ് മന്ത്രിയാണെന്ന് അറിയിക്കാതെ പരിശോധന നടത്തിയത്.

Recent Posts