തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നിയമസഭയിൽ പ്രഖ്യാപിച്ചു. സിനിമാ മേഖലയ്‌ക്കായി സിനിമാ പോളിസി കൊണ്ടുവരുമെന്നും സംസ്ഥാനത്ത് മീഡിയ സിറ്റി സ്ഥാപിക്കുകയും രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
തനത് സാംസ്കാരിക സാഹിത്യമേഖലയ്‌ക് പ്രത്യേക സഹായ പദ്ധതിയും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. തീർഥാടന ടൂറിസത്തിന് ഊന്നൽ നൽകുകയും മലബാർ തീർഥാടന സർക്യൂട്ട് നടപ്പാക്കുമെന്നും നയപ്രഖ്യാപനം. ഇന്ദിരാ ഗ്യാരൻ്റിയിൽ ഊന്നൽ നൽകിയാണ് വി.ഡി. സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം. ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കും. കേന്ദ്രത്തിൽ നിന്ന് ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നതായും സർക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം വന്ദേമാതരം മുഴുവൻ വേണമെന്ന ലോകഭവൻ നിർദേശം സർക്കാർ തള്ളി. ആദ്യ രണ്ട് ഈരടികൾ മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത് .
















