കൊൽക്കത്ത : ബംഗാളിൽ ടിഎംസി നേതാവ് അജിത് സാഹയുടെ വീട്ടിൽ നിന്ന് വെടിയുണ്ടകളുടെ വൻ ശേഖരം പിടിച്ചെടുത്തു. 626 വെടിയുണ്ടകൾ, 27 ലക്ഷം രൂപയുടെ പണക്കെട്ടുകൾ, പിസ്റ്റൾ, എയർ ഗൺ എന്നിവയാണ് അജിത് സാഹയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. 52 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. ടിഎംസി പാർട്ടി ഓഫീസിന് സമീപമുള്ള ഒരു ചണപ്പാടത്ത് നിന്ന് കറൻസി നോട്ടുകൾ നിറച്ച ബാഗുകളും ചാക്കുകളും കണ്ടെത്തി.
മമതയുടെ മറ്റൊരു പ്രധാന സഹായിയായ ദിപങ്കർ ഭട്ടാചാര്യയിൽ നിന്ന് 80 ലക്ഷം രൂപയും കണ്ടെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ദിപങ്കർ ഭട്ടാചാര്യയും, അജിത് സാഹയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്രയേറെ വെടിയുണ്ടകൾ കണ്ടെടുത്തതിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. സുവേന്ദു അധികാരി അധികാരമേറ്റതിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും തൃണമൂൽ അക്രമം അഴിച്ചു വിട്ടിരുന്നു . നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ അക്രമത്തിനു പിന്നാലെ വൻ കലാപം കൂടി തൃണമൂൽ പ്ലാൻ ചെയ്തിരുന്നോ എന്നാണ് ഇപ്പോൾ സംശയം ഉയരുന്നത്.
















