India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

ഉമീദ് പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡിന്‍റേതെന്ന് രേഖപ്പെടുത്തിയ 31000 സ്വത്ത് വഹകളുടെ രജിസ്ട്രേഷനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റദ്ദാക്കിയത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഉമീദ് പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡിന്‍റേതെന്ന് രേഖപ്പെടുത്തിയ 31000 സ്വത്ത് വഹകളുടെ രജിസ്ട്രേഷനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റദ്ദാക്കിയത്. ഇതുപോലെ മുനമ്പത്തെ വഖഫ് ഭൂമിയുടെ ഉമീദ് പോര്‍ട്ടലിലെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സതീശന് അധികാരമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് മുനമ്പം നിവാസികള്‍. വഖഫ് സ്വത്താക്കുന്ന ഭൂമി വ്യാജരേഖയാണോ എന്ന് പരിശോധിച്ച് അത് റദ്ദാക്കാനുള്ള അധികാരം മുഖ്യമന്ത്രിയ്‌ക്കുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് യോഗി ആദിത്യനാഥ് 31000 വഖഫ് ഭൂമികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. പക്ഷെ ഈ തന്‍റേടം സതീശനുണ്ടോ എന്ന ചോദ്യം കേരളത്തില്‍ ക്രിസ്തുമത വിശ്വാസികളും ഉയര്‍ത്തുകയാണ്. ഈ സമുദായത്തില്‍ നിന്നുള്ളവരാണ് മുനമ്പത്ത് നിന്നും കുടിയൊഴിക്കല്‍ ഭീഷണി നേരിടുന്നത്.

കേരളത്തിലെ മുനമ്പം പ്രദേശത്തെ തര്‍ക്കഭൂമി ഉമീദ് പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡിന്‍റേതെന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ ഭൂമി പണം കൊടുത്ത് വാങ്ങിയവര്‍ മുനമ്പത്ത് ഉണ്ടെന്നിരിക്കെ വഖഫ് ബോര്‍ഡിന്‍റേതെന്ന് അവകാശപ്പെടുന്നത് നിയമപരമായി ശരിയല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് മുനമ്പം ഭൂമിയുടെ വഖഫ് രജിസ്ട്രേഷന്‍ വിവരം പുറത്തുവന്നതെന്ന് പറയുന്നു. അതേ സമയം കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്തുള്ള വഖഫ് ബോര്‍ഡാണ് പ്രശ്നം സങ്കീര്‍ണ്ണമാക്കാന്‍ മനപ്പൂര്‍വ്വം ഇത് ചെയ്തതെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആരോപിക്കുന്നത്. ഇതുവഴി സതീശന്‍ കൈകഴുകാനാണ് ശ്രമിക്കുന്നത്. മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. നിലവിലുള്ള ചട്ടങ്ങള്‍ ലംഘിച്ചാണ് ഈ രജിസ്ട്രേഷന്‍ നടന്നിട്ടുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചിട്ടുണ്ട്.

ഉമീദ് പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡിന്‍റേതെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട മുനമ്പം ഭൂമിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സതീശനന് ധൈര്യമുണ്ടോ?- ഈ ചോദ്യമാണ് ക്രിസ്ത്യന്‍ സമുദായത്തിന്റെ മുഖപത്രമായ ദീപിക ദിനപത്രം വരെ ഉയര്‍ത്തുന്നത്. അങ്ങിനെ ചെയ്യുന്നതിന് ഏതെങ്കിലും പ്രത്യേക മതം സതീശനെ തടയുന്നുണ്ടോ എന്നും ദീപിക കഴിഞ്ഞ ദിവസം എഡിറ്റോറയിലില്‍ ചോദിച്ചിരുന്നു. 31000 വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ യോഗിയുടെ നൂറില്‍ ഒന്ന് ധൈര്യം സതീശനുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.

Recent Posts