News

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:
വളഞ്ഞിട്ടടിച്ചോളൂ…..
പക്ഷേ സംഘപരിവാറിനു മുമ്പിൽ
കുമ്പിടില്ല.
അവസാന ശ്വാസം വരെയും പോരാടും”

വീണാ വിജയന്റെ ഭർത്താവും പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസ്, ഇഡി റെയ്്ഡിനെ തുടർന്ന് ഫേസ് ബുക്കിൽ ചേർത്ത കുറിപ്പാണ്. ഒരേ സമയം പാർട്ടി പ്രവർത്തകരുടെ സഹതാപം നേടാനും രോഷം വളർത്താനും ലക്ഷ്യമിട്ടാണ് ഈ പ്രതികരണം. എംഎൽഎകൂടിയായ റിയാസ് അപ്രതീക്ഷിതമായ ഇഡി റെയ്്ഡിൽ ആകെ വിരണ്ടുപോയിരിക്കുകയാണ്. പിണറായി വിജയനെ തൊട്ടാൽ പാർട്ടി ‘തീപ്പന്തമായി’ മാറുമെന്നൊക്കെ മുമ്പ് വീമ്പു പറഞ്ഞിരുന്നെങ്കിലും അതിന്റെയൊന്നും ലക്ഷണങ്ങളില്ല.
അതേ സമയം പാർട്ടി അണികളെ നിരത്തി കണ്ണൂരിൽ ഇഡിക്കും കേന്ദ്ര സർക്കാരിനുമെതിരേ പ്രകടനം നടത്താനുള്ള ആസൂത്രണങ്ങളും നടത്തുന്നുണ്ട്.
പിണറായിയുടെ കണ്ണൂരിലെ വീടിന്റെ ഒരു കിലോ മീറ്റർ അകലെ ഏതാനും പാർട്ടി പ്രവർത്തകർ കൂടിയിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വരവും പ്രതീക്ഷിച്ചാണ് നിൽക്കുന്നത്. എന്നാൽ, ഇത്തരമൊരു സാഹചര്യം വന്നാൽ പാർട്ടി തീപ്പന്തമായി മാറുമെന്നൊക്കെയുള്ള പഴയ വീമ്പിളക്കലൊന്നുമില്ല. മാത്രമല്ല, പ്രതിഷേധ ആഹ്വാനമുണ്ടായിട്ടും എത്തിച്ചേർന്നിരിക്കുന്നവരുടെ എണ്ണം കുറവാണ്.
കനത്ത സുരക്ഷയിലാണ് റെയ്ഡ് നടപടികൾ കണ്ണൂരിൽ നടക്കുന്നത്. കേന്ദ്ര സുരക്ഷാ സേന ആയുധങ്ങളുമായി സജ്ജരാണ്. എ.കെ. 47 ഉൾപ്പെടെയുള്ള ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരാണ് കാവൽ.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് അവരുടെ ഓഫീസും നേതാക്കളുടെ വീടും മറ്റും റെയ്ഡ് ചെയതവേളയിൽ എടുത്ത മുൻകരുതലുകൾ ഇവിടെയുമുണ്ട്.
മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റിനോട് പ്രതികരിച്ച ബിനീഷ് കൊടിയേരി പ്രതികരിച്ചിരിക്കുന്നതിങ്ങനെ: ”
പിണറായിടെ വിട്ടിൽ റെയ്ഡ് നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ
മരണം വരെ CPIM ആയിരിക്കും.” എന്നാൽ ബിനീഷ് കൊടിയേരി എന്താണ് ഇതുകൊണ്ട് പറയാതെ പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സിപിഎം നേതാക്കൾതന്നെ പറയുന്നു.

 

Recent Posts