Kerala

പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിൽ സഖാക്കളുടെ പ്രതിഷേധം, ഇഡിയ്‌ക്കെതിരെ മുദ്രാവാക്യം വിളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മു​ഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോ​ഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. കണ്ണൂരിലെത്തിയ സംഘത്തെ തടയാൻ സഖാക്കൾ ആവതും ശ്രമിച്ചിരുന്നു.

കേന്ദ്ര സേനയുമായാണ് ഇഡി എത്തിയത്. ഇഡി യ്‌ക്കെതിരെ പ്രതിഷേധ മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ രംഗത്തുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. ഇതിനൊപ്പം സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.

ഇന്ന് പുലർച്ചെ ആറ് മണി മുതലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇഡിയുടെ അപ്രതീക്ഷിത പരിശോധന ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലും കണ്ണൂർ പിണറായിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ പി.എ. മുഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ ഉദ്യോഗസ്ഥരുടെ വസതികളിലും ഉൾപ്പെടെ പത്തിലേറെ കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.

 

Recent Posts