Kerala

മാസപ്പടി കേസ്: വീണ വിജയനെ ഇഡി ചോദ്യംചെയ്യുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:  മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുകയും കേസില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് അനുമതി നര്‍കുകയും ചെയ്തതോടയാണ് ഇഡി പിണറായി വിജയന്റെ വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. എക്സാലോജിക് -സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡില്‍ പിണറായി വിജയൻറെ മകൾ വീണയെ ചോദ്യം ചെയ്യുകയാണ്, പിണറായി വിജയനെയും ചോദ്യം ചെയ്‌തേക്കും.

പിണറായി വിജയനും മകള്‍ വീണാ വിജയനുള്‍പ്പടെയുള്ളവരും ഇവിടെയുണ്ടെന്നാണ് സൂചന. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്.
മകള്‍ വീണ വിജയനില്‍ തുടങ്ങുന്ന അന്വേഷണം മുന്‍ മുഖ്യമന്ത്രിയിലേക്കും നീളുമെന്ന് ഉറപ്പായിട്ടുണ്ട്. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച സിഎംആര്‍എല്ലിനെതിരായ ആരോപണങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സിഎംആര്‍എല്‍ വന്‍തുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം.