Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

അസര്‍ബൈജാനുമായി അതിര്‍ത്തിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അര്‍മേനിയ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 08:03 pm IST
inIndia, World, Defence
പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ന്യൂദല്‍ഹി: വിയറ്റ്നാം എന്ന രാജ്യം ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നതിന് പിന്നാലെ മറ്റൊരു ശുഭവാര്‍ത്ത വരികയാണ്. അസര്‍ബൈജാനുമായി അതിര്‍ത്തിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അര്‍മേനിയ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഇക്കുറി അവര്‍ക്ക് വേണ്ടത് ഇന്ത്യയുടെ ന്യൂ ജെന്‍ ആകാശ് വ്യോമപ്രതിരോധ സംവിധാനവും പിനാക റോക്കറ്റ് ലോഞ്ചറുകളുമാണ്.

വാങ്ങുന്ന പണത്തിന് മൂല്യം…ആകാശ് വ്യോമപ്രതിരോധസംവിധാനം അര്‍മേനിയ ഉപയോഗിച്ച് ബോധിച്ചു, ഇതിന് പുതുതലമുറ ആകാശ് വേണം

1980ല്‍ വികസിപ്പിച്ചതാണ് ആകാശ്. വ്യോമപ്രതിരോധസംവിധാനം നിര്‍മ്മിച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ ആണ് ഇതിന് പിന്നില്‍. 2022ല്‍ ആണ് അര്‍മേനിയ ഇന്ത്യയില്‍ നിന്നും 15 ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങിയത്. അന്ന് 6000 കോടി രൂപയ്‌ക്കാണ്.ഒരു മീഡിയം റേഞ്ചുള്ള ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പ്രതിരോധ മിസൈല്‍ സംവിധാനമായ ആകാശ് വാങ്ങിയത്. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശിന്റെ ദൗത്യം.

4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആകാശ് മിസൈലുകള്‍ സഞ്ചരിക്കും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ആകാശിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്.

ഇപ്പോള്‍ ഇന്ത്യ ആകാശിന്റെ പുതിയ പതിപ്പായ ആകാശ് എന്‍ജി (ന്യൂജെന്‍) പുറത്തിറക്കിയിരിക്കുകയാണ്. ഇതിന് 70 മുതല്‍ 80 കിലോമീറ്റര്‍ വരെയുള്ള ദൂരത്തെ വ്യോമമേഖലയെ പ്രതിരോധിക്കാന്‍ സാധിക്കും. മാത്രമല്ല വേഗതയാകട്ടെ ശബ്ദത്തേക്കാള്‍ രണ്ടര മടങ്ങ് വരും. ഡ്രോണുകളെ മാത്രമല്ല, ഈ പരിധിക്കുള്ളില്‍ വരുന്ന ശത്രുവിന്റെ യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, പ്രെസിഷന്‍ ഗൈഡഡ് ഡ്രോണുകളും ആളില്ലാ ആകാശ വിമാനങ്ങളും (യുഎവി) എന്നിവയെ ഫലപ്രദമായി നേരിടാന്‍ പുതുതലമുറ ആകാശിന് കഴിയും. പഴയ ആകാശില്‍ രാജേന്ദ്ര 3ഡി റഡാറുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പുതു തലമുറ ആകാശില്‍ എയ്സ് (എഇഎസ് എ) എന്ന ആധുനിക റഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, അര്‍മേനിയയുടെ ശത്രുവായ അസര്‍ബൈജാന്‍ തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണുകളും ചാവേര്‍ ഡ്രോണുകളും ആണ് അധികവും ഉപയോഗിക്കുന്നത്. ഇവയെ കൃത്യമായി കണ്ടെത്താന്‍ പുതുതലമുറ ആകാശിലെ എയ് സ റഡാറിന് സാധിക്കും. അതുകൊണ്ടാണ് അര്‍മേനിയ ഈ ആകാശ് എന്‍ജി വാങ്ങാന്‍ ഉന്നമിടുന്നത്.

അര്‍മേനിയ ഇതുവരെ വാങ്ങിയ മറ്റ് ആയുധങ്ങള്‍ സുഖോയ് 30എംകെഐ യുദ്ധവിമാനവും 155എംഎം പീരങ്കി തോക്കുകളും പിനാക റോക്കറ്റ് ലോഞ്ചറുകളും കൊങ്കൂര്‍സ് എന്ന യുദ്ധടാങ്കുകളെ തകര്‍ക്കുന്ന ഗൈഡഡ് മിസൈലുകളും ആണ്.

പക്ഷെ ഇപ്പോള്‍ അര്‍മേനിയ നോക്കുന്നത് പിനാകയ്‌ക്ക് പകരം പ്രളയ് മിസൈല്‍ ലോഞ്ചറാണ്. ഇപ്പോള്‍ അര്‍മേനിയയുടെ കയ്യിലുള്ള പിനാക റോക്കറ്റിന്റെ ദൂരപരിധി 75 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെയാണ്. അതേ സമയം പ്രളയ് റോക്കറ്റ് ലോഞ്ചറില്‍ നിന്നുള്ള മിസൈല്‍ 150 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ ദുരം വരെ കുതിയ്‌ക്കും.

പ്രളയ് ഒരു അര്‍ധ ബാലിസ്റ്റിക് മിസൈലാണ്. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ ഭൂനിരപ്പിനോട് താഴ്ന്ന ഉയരത്തില്‍ പറക്കുകയും മധ്യദൂരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ദിശമാറ്റി പറക്കാനുള്ള കഴിവുമുണ്ട്.അതിനാല്‍ ശത്രു റഡാറുകള്‍ക്ക് എളുപ്പം കണ്ടുപടിക്കാനാവില്ല. ഒരു പിനാക റോക്കറ്റില്‍ 250 കിലോ സ്ഫോടകവസ്തുക്കളേ നിറയ്‌ക്കാന്‍ കഴിയൂ എങ്കില്‍ പ്രളയ് മിസൈലില്‍ 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാനാവും.

നേരത്തെ ആയുധം വാങ്ങിയ രാജ്യം തുടര്‍ച്ചയായി വീണ്ടും ഇന്ത്യന് ആയുധം തേടിയെത്തുക എന്നതിനര്‍ത്ഥം ബിസിനസില്‍ പറഞ്ഞാല്‍ ഉപഭോക്താവിന് ഉപയോഗിച്ചവ ബോധിച്ചു എന്ന് തന്നെയാണ്. അവര്‍ ചെലവഴിച്ച പണത്തിനുള്ള മൂല്യം അവര്‍ക്ക് കിട്ടിക്കഴിഞ്ഞു. ഇത് പ്രതിരോധരംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത ഉയര്‍ത്തുകയാണ്. അര്‍മേനിയയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ വലിയ ആഘാതമാണ് അസര്‍ബൈജാന് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഇന്ത്യന്‍ ആയുധങ്ങള്‍ അന്താരാഷ്‌ട്ര പ്രതിരോധമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചാവിഷയമാണ്. ഇതും ഇന്ത്യയുടെ ആയുധങ്ങളോടുള്ള പ്രതിപത്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags: Pralay missileAkash NGPralay ballistic missileIndian weaponsDRDOArmeniaBallistic missileLatest newsIndian defence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.