Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

അസര്‍ബൈജാനുമായി അതിര്‍ത്തിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അര്‍മേനിയ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 08:03 pm IST
in India, World, Defence
പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ന്യൂദല്‍ഹി: വിയറ്റ്നാം എന്ന രാജ്യം ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നതിന് പിന്നാലെ മറ്റൊരു ശുഭവാര്‍ത്ത വരികയാണ്. അസര്‍ബൈജാനുമായി അതിര്‍ത്തിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അര്‍മേനിയ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഇക്കുറി അവര്‍ക്ക് വേണ്ടത് ഇന്ത്യയുടെ ന്യൂ ജെന്‍ ആകാശ് വ്യോമപ്രതിരോധ സംവിധാനവും പിനാക റോക്കറ്റ് ലോഞ്ചറുകളുമാണ്.

വാങ്ങുന്ന പണത്തിന് മൂല്യം…ആകാശ് വ്യോമപ്രതിരോധസംവിധാനം അര്‍മേനിയ ഉപയോഗിച്ച് ബോധിച്ചു, ഇതിന് പുതുതലമുറ ആകാശ് വേണം

1980ല്‍ വികസിപ്പിച്ചതാണ് ആകാശ്. വ്യോമപ്രതിരോധസംവിധാനം നിര്‍മ്മിച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ ആണ് ഇതിന് പിന്നില്‍. 2022ല്‍ ആണ് അര്‍മേനിയ ഇന്ത്യയില്‍ നിന്നും 15 ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങിയത്. അന്ന് 6000 കോടി രൂപയ്‌ക്കാണ്.ഒരു മീഡിയം റേഞ്ചുള്ള ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പ്രതിരോധ മിസൈല്‍ സംവിധാനമായ ആകാശ് വാങ്ങിയത്. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശിന്റെ ദൗത്യം.

4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആകാശ് മിസൈലുകള്‍ സഞ്ചരിക്കും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ആകാശിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്.

ഇപ്പോള്‍ ഇന്ത്യ ആകാശിന്റെ പുതിയ പതിപ്പായ ആകാശ് എന്‍ജി (ന്യൂജെന്‍) പുറത്തിറക്കിയിരിക്കുകയാണ്. ഇതിന് 70 മുതല്‍ 80 കിലോമീറ്റര്‍ വരെയുള്ള ദൂരത്തെ വ്യോമമേഖലയെ പ്രതിരോധിക്കാന്‍ സാധിക്കും. മാത്രമല്ല വേഗതയാകട്ടെ ശബ്ദത്തേക്കാള്‍ രണ്ടര മടങ്ങ് വരും. ഡ്രോണുകളെ മാത്രമല്ല, ഈ പരിധിക്കുള്ളില്‍ വരുന്ന ശത്രുവിന്റെ യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, പ്രെസിഷന്‍ ഗൈഡഡ് ഡ്രോണുകളും ആളില്ലാ ആകാശ വിമാനങ്ങളും (യുഎവി) എന്നിവയെ ഫലപ്രദമായി നേരിടാന്‍ പുതുതലമുറ ആകാശിന് കഴിയും. പഴയ ആകാശില്‍ രാജേന്ദ്ര 3ഡി റഡാറുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പുതു തലമുറ ആകാശില്‍ എയ്സ് (എഇഎസ് എ) എന്ന ആധുനിക റഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, അര്‍മേനിയയുടെ ശത്രുവായ അസര്‍ബൈജാന്‍ തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണുകളും ചാവേര്‍ ഡ്രോണുകളും ആണ് അധികവും ഉപയോഗിക്കുന്നത്. ഇവയെ കൃത്യമായി കണ്ടെത്താന്‍ പുതുതലമുറ ആകാശിലെ എയ് സ റഡാറിന് സാധിക്കും. അതുകൊണ്ടാണ് അര്‍മേനിയ ഈ ആകാശ് എന്‍ജി വാങ്ങാന്‍ ഉന്നമിടുന്നത്.

അര്‍മേനിയ ഇതുവരെ വാങ്ങിയ മറ്റ് ആയുധങ്ങള്‍ സുഖോയ് 30എംകെഐ യുദ്ധവിമാനവും 155എംഎം പീരങ്കി തോക്കുകളും പിനാക റോക്കറ്റ് ലോഞ്ചറുകളും കൊങ്കൂര്‍സ് എന്ന യുദ്ധടാങ്കുകളെ തകര്‍ക്കുന്ന ഗൈഡഡ് മിസൈലുകളും ആണ്.

പക്ഷെ ഇപ്പോള്‍ അര്‍മേനിയ നോക്കുന്നത് പിനാകയ്‌ക്ക് പകരം പ്രളയ് മിസൈല്‍ ലോഞ്ചറാണ്. ഇപ്പോള്‍ അര്‍മേനിയയുടെ കയ്യിലുള്ള പിനാക റോക്കറ്റിന്റെ ദൂരപരിധി 75 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെയാണ്. അതേ സമയം പ്രളയ് റോക്കറ്റ് ലോഞ്ചറില്‍ നിന്നുള്ള മിസൈല്‍ 150 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ ദുരം വരെ കുതിയ്‌ക്കും.

പ്രളയ് ഒരു അര്‍ധ ബാലിസ്റ്റിക് മിസൈലാണ്. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ ഭൂനിരപ്പിനോട് താഴ്ന്ന ഉയരത്തില്‍ പറക്കുകയും മധ്യദൂരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ദിശമാറ്റി പറക്കാനുള്ള കഴിവുമുണ്ട്.അതിനാല്‍ ശത്രു റഡാറുകള്‍ക്ക് എളുപ്പം കണ്ടുപടിക്കാനാവില്ല. ഒരു പിനാക റോക്കറ്റില്‍ 250 കിലോ സ്ഫോടകവസ്തുക്കളേ നിറയ്‌ക്കാന്‍ കഴിയൂ എങ്കില്‍ പ്രളയ് മിസൈലില്‍ 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാനാവും.

നേരത്തെ ആയുധം വാങ്ങിയ രാജ്യം തുടര്‍ച്ചയായി വീണ്ടും ഇന്ത്യന് ആയുധം തേടിയെത്തുക എന്നതിനര്‍ത്ഥം ബിസിനസില്‍ പറഞ്ഞാല്‍ ഉപഭോക്താവിന് ഉപയോഗിച്ചവ ബോധിച്ചു എന്ന് തന്നെയാണ്. അവര്‍ ചെലവഴിച്ച പണത്തിനുള്ള മൂല്യം അവര്‍ക്ക് കിട്ടിക്കഴിഞ്ഞു. ഇത് പ്രതിരോധരംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത ഉയര്‍ത്തുകയാണ്. അര്‍മേനിയയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ വലിയ ആഘാതമാണ് അസര്‍ബൈജാന് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഇന്ത്യന്‍ ആയുധങ്ങള്‍ അന്താരാഷ്‌ട്ര പ്രതിരോധമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചാവിഷയമാണ്. ഇതും ഇന്ത്യയുടെ ആയുധങ്ങളോടുള്ള പ്രതിപത്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags: Pralay missileAkash NGPralay ballistic missileIndian weaponsDRDOArmeniaBallistic missileLatest newsIndian defence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

India

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

Kerala

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

സമുദ്രങ്ങളിൽ ഇന്ത്യയ്‌ക്ക് കാവൽ ഒരുക്കാൻ ഫ്രാൻസ് ഒപ്പം ചേരുന്നു ; സ്കോർപീൻ അന്തർവാഹിനികൾക്കായി 36,000 കോടി രൂപയുടെ പദ്ധതി

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.