തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2,90,398 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി.77.97ശതമാനം വിജയം. 4.25 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81ആയിരുന്നു.
മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷത്തെക്കാൾ 416 കൂട്ടികൾ അധികമാണിത്. പെൺകുട്ടികളുടെ വിജയ ശതമാനം 86.89. ആൺകുട്ടികളുടെ വിജയ ശതമാനം 68.41. വിജയ ശതമാനം കൂടിയ ജില്ല ഇടുക്കി (84.64). വിജയ ശതമാനം കുറഞ്ഞ ജില്ല കാസർഗോഡ്, (71.72). ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറം.
സർക്കാർ സ്‌കൂളുകളിൽ 72.66 ശതമാനം വിജയം. എയ്ഡഡ് സ്‌കൂൾ 82. 82 ശതമാനം വിജയം. അൺ എയ്ഡഡ് സ്കൂളിൽ 78.18 ശതമാനം വിജയം. സ്പെഷ്യൽ സ്കൂളിൽ 85.67 ശതമാനം വിജയം. സയൻസ് വിഭാഗത്തിൽ 84. 55 കുട്ടികളും ഹുമാനിറ്റീസ് വിഭാഗത്തിൽ 66.38 ശതമാനം കുട്ടികളും വിജയിച്ചു. കൊമേഴ്സിൽ 74. 74 ശതമാനമാണ് വിജയം. ജൂൺ 29 മുതൽ ജൂലൈ 03 വരെ സേ പരീക്ഷ നടത്തും
വിദ്യാർഥികൾക്ക് ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ തങ്ങളുടെ താല്ക്കാലിക മാർക്ക് ലിസ്റ്റുകൾ ഓൺലൈൻ വഴി പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്.
ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരീക്ഷാ ഫലങ്ങൾ കൃത്യമായി ലഭ്യമാകും. ഔദ്യോഗിക പോർട്ടലുകൾക്ക് പുറമെ, ഫലപ്രഖ്യാപനത്തിന് പിന്നാലെ വെബ്‌സൈറ്റുകളിൽ ഉണ്ടായേക്കാവുന്ന കടുത്ത തിരക്കും തടസങ്ങളും ഒഴിവാക്കുന്നതിനായി ഡിജിലോക്കർ , ഉമാംഗ് ആപ്പ് പോലുള്ള മൊബൈൽ പ്ലാറ്റ്‌ഫോമുകൾ, എസ്എംഎസ് സേവനങ്ങൾ എന്നിവ വഴിയും വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം വളരെ വേഗത്തിൽ അറിയാൻ സാധിക്കും.
















