India

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

ഇന്‍റലിജന്‍സ് ബ്യൂറോ സിജെപിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന ഈ പെണ്‍കുട്ടിയെ തിരയുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സിജെപി എന്ന കോക് റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്  വീഡിയോയുമായി വന്ന മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിന്റെ വേരുകള്‍ കണ്ടെത്തി. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അടുത്ത ബന്ധുവാണ് ഈ പെണ്‍കുട്ടി. ഇന്‍റലിജന്‍സ് ബ്യൂറോ സിജെപിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന ഈ പെണ്‍കുട്ടിയെ തിരയുകയാണ്.

കേരളത്തിലെ ഒരു മാധ്യമവും ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ അന്വേഷിക്കാനോ പുറത്തുവിടാനോ തയ്യാറായില്ല എന്നതാണ് അത്ഭുതം. കൊച്ചിയിലും ബഹ്റൈനിലുമായി കഴിയുന്ന പെണ്‍കുട്ടി എന്ന മാത്രമായിരുന്നു പുറത്തുവന്ന വിവരം. ഇപ്പോള്‍ ജനം ടിവിയാണ് ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ കണ്ടെത്തി പുറത്തുവിട്ടിരിക്കുന്നത്.

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) ഔദ്യോഗിക വക്താവ് പോലെ പ്രത്യക്ഷപ്പെട്ട ഈ പെണ്‍കുട്ടി ശ്രീകണ്ഠന്‍നായരുടെ ട്വന്‍റി ഫോര്‍ ചാനല്‍ ഉള്‍പ്പെടെയുള്ള ചാനലുകളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ അഞ്ചിന ദേശവിരുദ്ധ ആവശ്യങ്ങളും ഈ പെണ്‍കുട്ടി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ പെണ്‍കുട്ടിയുടെ പശ്ചാത്തലം പുറത്തുവന്നിരിക്കുകയാണ്.

ഇത് സംബന്ധിച്ച്‌ തെളിവുകള്‍ ജനം ടിവിക്ക് ലഭിച്ചു. സി.ജെ.പി ക്ക് പിന്നില്‍ ദേശവിരുദ്ധ ശക്തികളെന്ന കേന്ദ്ര എജൻസികളുടെ വാദം ശരിവയ്‌ക്കുന്നതാണ് സി.ജെ.പി വക്താവിന്റെ മദനിയുമായുള്ള ബന്ധം.

സിജെപി പാര്‍ട്ടിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപീകരിച്ചത് തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുവാക്കളെ പാറ്റകളോട് ഉപമിച്ചു എന്ന് ആരോപിച്ചാണ്. വാസ്തവത്തില്‍ ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് ഇത്തരമൊരു ആരോപണം ഉയര്‍ത്തി അഭിജിത് ദീപ് കെ എന്ന അമേരിക്കയിലുള്ള ഇന്ത്യന്‍ യുവാവ് ഇങ്ങിനെ ഒരു പാറ്റ ജനതാ പാര്‍ട്ടി രൂപീകരിച്ചത്. സുപ്രീംകോടതി നടത്തിയ ചില വാക്കാലുള്ള നിരീക്ഷണങ്ങളെ ഈ സംഘടന ദുരുപയോഗം ചെയ്യുകയും വാണിജ്യപരമായി ചൂഷണം ചെയ്യുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

അതുപോലെ മെയ് 24ന് ബെംഗളൂരുവിലെ ടൗണ്‍ഹാളിനടുത്ത് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് സിജെപി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഈ മനുഷ്യച്ചങ്ങലയ്‌ക്ക് അനുമതി നിഷേധിച്ചിരുന്നു. ഒരു നിയമവിരുദ്ധപാര്‍ട്ടിയായാണ് സിജെപിയുടെ നീക്കങ്ങള്‍ ഇന്ത്യയില്‍ കാണക്കാക്കുന്നത്. ഇന്ത്യയില്‍ വേരുകളില്ലാതെ ഓണ്‍ലൈനില്‍ മാത്രം പാറ്റ ജനതാ പാര്‍ട്ടി അപഹാസ്യമായ പേരോടെ പ്രത്യക്ഷപ്പെട്ട പാര്‍ട്ടിക്ക് സാമൂഹികമായ അംഗീകാരമില്ല.

മദനിയ്‌ക്കും ഭാര്യയ്‌ക്ക് അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ആരോപിക്കുന്നതിനിടയിലാണ് സൂഫിയ മദനിയുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടി ഇങ്ങിനെ ഒരു പാര്‍ട്ടിയുടെ വക്താവായി രംഗപ്രവേശം ചെയ്യുന്നത്. ഇതോടെ കോക് റോച്ച് ജനതാ പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്ക വര്‍ധിക്കുകയാണ്. മാത്രമല്ല ഇവര്‍ ഉയര്‍ത്തിയ അഞ്ചിന ആവശ്യങ്ങള്‍ അങ്ങേയറ്റം അട്ടിമറി സ്വാഭാവമുള്ളവയുമാണ്. അദാനിയും അംബാനിയും മാധ്യമക്കമ്പനികള്‍ നടത്തുരുത്, ചീഫ് ജസ്റ്റിസുമാരെ രാജ്യസഭാ അംഗമാക്കരുത്, വോട്ട് ചോരി നടന്നാല്‍ മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കണം തുടങ്ങിയ അസാധാരണവും അട്ടമറിസൂചനയുമുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.

Recent Posts