Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

അധികാരത്തിലെത്തിയാല്‍ 10 മിനിറ്റ് കൊണ്ടു പരിഹരിക്കുമെന്നായിരുന്നു പ്രഖ്യാപനം, ഇന്നലെ പറവൂരിലെത്തിയിട്ടും നിശബ്ദത പാലിച്ചു

എന്‍.പി. സജീവ് by എന്‍.പി. സജീവ്
May 25, 2026, 08:43 am IST
in Kerala

കൊച്ചി: മുനമ്പം ജനതയെ ഒരിക്കല്‍ കൂടി വി.ഡി. സതീശന്‍ വഞ്ചിച്ചു. മുഖ്യമന്ത്രിയായശേഷം ഇന്നലെ എറണാകുളം ജില്ലയിലെ വിവിധ സ്വീകരണങ്ങളില്‍ പങ്കെടുക്കാനെത്തിയ സതീശന്‍ മുനമ്പം പ്രശ്‌നത്തിന് പരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്.

വഖഫ് ഭീകരതക്കെതിരെ മുനമ്പത്തെ ജനങ്ങളുടെ സമരം രൂക്ഷമായ സമയത്ത്, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ 10 മിനിറ്റുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന സതീശന്‍ പ്രഖ്യാപിച്ചിരുന്നത്. മുനമ്പം സമര പന്തലില്‍ ജനങ്ങളെ അഭിസംബോധന ചെയ്തായിരുന്നു പ്രഖ്യാപനം. പത്ത് മിനിറ്റ് കൊണ്ട് എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുന്നതെന്നും സതീശന്‍ വിശദീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സെക്ഷന്‍ 97 അനുസരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കണമെന്ന് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടണം. ഈ ഓര്‍ഡര്‍ അടിക്കാനുള്ള സമയം മാത്രമാണ് പത്ത് മിനിറ്റ് എന്നാണ് സതീശന്‍ പറഞ്ഞത്.

ഈ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് മുനമ്പം ജനത കണ്ടത്. എന്നാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച് കണ്ണില്‍ പൊടിയിടുന്ന തന്ത്രമാണ് സതീശന്‍ നടത്തിയത്. ആദ്യ മന്ത്രിസഭായോഗത്തില്‍ത്തന്നെ സില്‍വര്‍ ലൈന്‍ പദ്ധതി അവസാനിപ്പിച്ച് മഞ്ഞക്കുറ്റി നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തിരുന്നു. പദ്ധതിയുടെയും ഭൂമിയേറ്റെടുക്കലിന്റെയും വിജ്ഞാപനങ്ങള്‍ റദ്ദാക്കിയിരുന്നു. അതേ മാതൃകയില്‍ മുനമ്പത്തെ വഖഫ് പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ കള്ളക്കളിയാണ് സതീശന്‍ നടത്തുന്നത്. ഇപ്പോഴാകട്ടെ മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് ഉമിദ് പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തു. ഈ നീക്കത്തെ തടയാനും മുന്‍ സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് പിരിച്ചുവിടാനും സംസ്ഥാന സര്‍ക്കാരിന് കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല.

തങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് മുനമ്പത്തെ 610 കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാസാക്കിയതോടെയാണ് മുനമ്പം ജനതയ്‌ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നത്. മുനമ്പത്തേത് വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വഖഫ് ബോര്‍ഡിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുവാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് ആകട്ടെ ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇരുകൂട്ടരുടെയും കള്ളക്കളിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

Tags: vd satheesanMunambam eviction threat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

Kerala

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.