ന്യൂദൽഹി: സ്വയം പ്രഖ്യാപിത രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപീകരിച്ചത് തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുവാക്കളെ പാറ്റകളോട് ഉപമിച്ചു എന്ന് ആരോപിച്ചാണ്. വാസ്തവത്തില്‍ ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് ഇത്തരമൊരു ആരോപണം ഉയര്‍ത്തി അഭിജിത് ദീപ് കെ എന്ന അമേരിക്കയിലുള്ള ഇന്ത്യന്‍ യുവാവ് ഇങ്ങിനെ ഒരു പാറ്റ ജനതാ പാര്‍ട്ടി രൂപീകരിച്ചത്.
സുപ്രീംകോടതി നടത്തിയ ചില വാക്കാലുള്ള നിരീക്ഷണങ്ങളെ ഈ സംഘടന ദുരുപയോഗം ചെയ്യുകയും വാണിജ്യപരമായി ചൂഷണം ചെയ്യുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സുപ്രീംകോടതിയുടെ പേരും കോടതി മുറിക്കുള്ളിൽ ഉണ്ടായ പരാമർശങ്ങളും സ്വാർത്ഥ ലാഭങ്ങൾക്കായി ഈ സംഘടന തെറ്റായ രീതിയിൽ ഉപയോഗിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില വ്യാജ അഭിഭാഷകരെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.സ്വയം പ്രഖ്യാപിത രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
















