
ന്യൂദല്‍ഹി:ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ മെയ് 8നാണ് ഇന്ത്യയെ ഞെട്ടിച്ച പാകിസ്ഥാന്റെ നീക്കം ഉണ്ടായത്. ഒറ്റ തരംഗമായി 600 ഡ്രോണുകളാണ് പറന്നെത്തിയത്. ഇന്ത്യയുടെ 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇവയുടെ വരവ്. അതില്‍ ദല്‍ഹി, പഞ്ചാബ്, കശ്മീര്‍ നഗരങ്ങളിലെ കെട്ടിടങ്ങളും പ്രതിരോധകേന്ദ്രങ്ങളുമുണ്ടായിരുന്നു.
ഈ 600 ഡ്രോണുകളില്‍ തുര്‍ക്കിയുടെ സോംഗാര്‍ ഡ്രോണുകളും ചൈനയുടെ ചാവേര്‍ ഡ്രോണുകളായ കാമികേസ് ഡ്രോണുകളുമുണ്ടായിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. ഈ ഡ്രോണുകളുടെ പ്രതിരോധം
ഡ്രോണുകളെ വീഴ്‌ത്താന്‍ പ്രധാനമായും സഹായിച്ചത് ഡി4 എന്ന കൗണ്ടര്‍ ഡ്രോണ്‍ സംവിധാനമാണ്. ഇവ 85 ശമതാനം ഡ്രോണുകളെയും നശിപ്പിച്ചു. സഹസ്ര ശക്തി എന്ന ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലേസര്‍ സംവിധാനം ഈ ഡ്രോണുകളെ ഫലപ്രദമായി നേരിട്ടു. 30 കിലോവാട്ട് ശക്തിയുള്ള ഈ ലേസര്‍ സംവിധാനം ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മൂന്നാഴ്ച മുന്‍പ് മാത്രമാണ് ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ അത് ഓപ്പറേഷന്‍ സിന്ദൂറിന് ഉപകാരപ്പെട്ടു. നിരവധി ഡ്രോണുകളെ ഇവ തകര്‍ത്തു.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് മിസൈലും ഈ ഡ്രോണുകളെ ഒരളവ് വരെ തകര്‍ക്കാന്‍ സഹായിച്ചു. ഏറ്റവും കൗതുകകരമായത് ഇന്ത്യയുടെ പക്കലുണ്ടായിരുന്നു കുറച്ച് ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകളാണ്. ഇത് അമേരിക്ക-റഷ്യ ശീതയുദ്ധകാലത്ത് ഇന്ത്യ സംഭരിച്ചിരുന്നവയാണ്. ഈ ഗണ്ണുകള്‍ നല്ലതുപോലെ ഡ്രോണുകളെ വീഴ്‌ത്താന്‍ സഹായകരമായി. എല്‍70 ,ഷില്‍കാസ് തുംഗുസ്കാസ് എന്നീ ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകള്‍ നല്ലതുപോലെ പ്രയോജനപ്പെട്ടു.