ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മയക്കമരുന്ന് മാഫിയയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മയക്കമരുന്ന് രാജാക്കന്മാര്‍ ഉയര്‍ത്തിയ 81 വീടുകള്‍ കേന്ദ്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹ അറിയിച്ചു.
ഒരു മയക്കമരുന്ന് മുക്ത കശ്മീരാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാരണം മയക്കമരുന്ന് വില്‍പനയിലൂടെ കിട്ടുന്ന തുക ഭീകരവാദത്തിന് ഉപയോഗിക്കപ്പെടുന്ന സാഹചര്യം കശ്മീരിലുണ്ട്. അതുകൊണ്ട് ഇത്രയും കര്‍ശനമായ നിലപാട് കശ്മീര്‍ ഭരണകൂടം സ്വീകരിക്കുന്നത്.
“പിഐടി-എൻഡിപിഎസ് വകുപ്പുകൾ പ്രകാരം 59 മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തു. കടത്തുകാരുടെ കള്ളപ്പണം കൊണ്ട് നിർമ്മിച്ച 81 മയക്കുമരുന്ന് കൊട്ടാരങ്ങളാണ് പൊളിച്ചുമാറ്റി”- ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.
ജമ്മു കശ്മീരിൽ മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുന്നതിനായി 7,000-ത്തിലധികം വനിതാ കമ്മിറ്റികൾ രൂപീകരിച്ചതായും മനോജ് സിൻഹ പറഞ്ഞു.
















