India

ബംഗാളിലെ ഫാള്‍ട്ടയില്‍ 1.09 ലക്ഷം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം; തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ ഖാന്‍ നാലാം സ്ഥാനത്ത്

ബംഗാളില്‍ പുനര്‍വോട്ടെടുപ്പ് നടന്ന 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഫാള്‍ട്ട നിയോജകമണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത:  കൊല്‍ക്കൊത്ത::ബംഗാളിലെ ഫാള്‍ട്ട നിയോജകമണ്ഡലത്തില്‍ നടന്ന പുനര്‍വോട്ടെടുപ്പില്‍ ബിജെപിയുടെ ദേബാംശു പാണ്ഡ 1,09,021 വോട്ടുകള്‍ക്ക് ജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആകെ 1,49,666 വോട്ടുകള്‍ ലഭിച്ചു. തൃണമൂല്‍ എത്രയോ തവണയായി ഗുണ്ടായിസത്തിലൂടെ വിജയിക്കുന്ന ഈ മണ്ഡലത്തില്‍ ഇത്തവണ തൃണമൂല്‍ ഗുണ്ടയായ സ്ഥാനാര്‍ഥി ജഹാംഗീര്‍ ഖാന് ലഭിച്ചത് 7783 വോട്ടുകള്‍ മാത്രം.

ബംഗാളിലെ ഫാള്‍ട്ട സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒരു ലക്ഷത്തിലധികം വോട്ടിന് മുന്നില്‍; തൃണമൂലിന്റെ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ തോല്‍വിയിലേക്ക്

ജനങ്ങള്‍ക്ക് നിര്‍ഭയം വോട്ട് ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ് ബിജെപി ഇവിടെ വിജയിച്ചതെന്ന് ബിജെപി എംപി ജ്യോതിര്‍മയി സിങ്ങ് മഹാതോ പറഞ്ഞു. സിപിഎമ്മിന്റെ ശംഭുനാഥ് കുര്‍മിയാണ് രണ്ടാം സ്ഥാനത്ത്. 40,645 വോട്ടുകള്‍ പിടിച്ചു. കോണ്‍ഗ്രസിന്റെ അബ്ദുള്‍ റസാഖ് മുല്ലയാണ് മൂന്നാം സ്ഥാനത്ത്. ഇയാള്‍ക്ക് 10,084 വോട്ടുകള്‍ ലഭിച്ചു.

 

ബംഗാളില്‍ പുനര്‍വോട്ടെടുപ്പ് നടന്ന 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഫാള്‍ട്ട നിയോജകമണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍. ഇനി ഏതാനും റൗണ്ട് വോട്ടുകള്‍ കൂടിയേ എണ്ണാനുള്ളൂ.

ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ തൃണമൂല്‍ നേതാവും ഗുണ്ടയുമായ ജഹാംഗീര്‍ ഖാന്‍ നേരത്തെ വോട്ടെടുപ്പ് നടന്നപ്പോള്‍ ഗുണ്ടകളെ വിട്ട് ബിജെപി അനുഭാവികളെ ഭീഷണിപ്പെടുത്തുകയും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറയ്‌ക്കുകയും ചെയ്തതിനാലാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. ജഹാംഗീര്‍ ഖാന്റെ നേതൃത്വത്തില്‍ ബൂത്ത് പിടിച്ചെടുക്കലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താനും ശ്രമിച്ചതായി പരാതികളുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയില്‍ അത് ശരിയാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഈ മണ്ഡലത്തിലെ 280 ബൂത്തുകളിലും വീണ്ടും തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. മെയ് 21നായിരുന്നു വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

എന്തായാലും ഇത്തവണ പരാതികളില്ലാതെ എല്ലാവര്‍ക്കും വോട്ടുചെയ്യാനായി. ഭയമില്ലാതെ വോട്ടുചെയ്യാനുള്ള അന്തരീക്ഷവുമുണ്ടായി. അതാണ് ബിജെപി സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ വിജയത്തിലേക്ക് നയിച്ചത്.

ഇതോടെ ബംഗാളിലെ ആകെയുള്ള 294 സീറ്റുകളില്‍ ബിജെപി 208 സീറ്റുകളില്‍ വിജയിക്കുന്നെറുപ്പായി.

Recent Posts