തിരുവനന്തപുരം : പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിച്ച് തിരുവനന്തപുരം കോർപറേഷൻ. നഗരസഭ കൗൺസിലർ അംഗങ്ങളോടൊപ്പം മേയർ വി വി രാജേഷും നേരിട്ട് മാർക്കറ്റിലെത്തി .മാർക്കറ്റിനുള്ളിൽ പുനരധിവാസവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കച്ചവടക്കാരോട് ചോദിച്ചറിഞ്ഞു.
മുമ്പ് ഇവിടെ വിരാജിച്ചിരുന്ന സംഘത്തിന്റെ കൈയ്യിലാണ് പാളയം മാർക്കറ്റിന്റെ ഭരണം. അനധികൃത പണപ്പിരിവ് കോർപറേഷൻ അവസാനിപ്പിച്ചു. നിയമപരമായി കോർപറേഷന് നൽകേണ്ട പണം മാത്രം നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു
നഗരസഭയുടെ അനുമതിയില്ലാതെ പലരും സ്വാധീനമുപയോഗിച്ച് കടകൾ കൈയടക്കി വെച്ചിരിക്കുകയാണ്. ഇതോടൊപ്പം പൊതുവഴികൾ പോലും ഇഷ്ടാനുസരണം കെട്ടിയടച്ച് പുതിയ അനധികൃത നിർമാണങ്ങൾ നടത്തുന്നതായും നിരവധി പരാതികൾ കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം തന്നെ അനധികൃത പിരിവുകൾ നിരോധിച്ചുകൊണ്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു.
നീയസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചില കാര്യങ്ങളിലൊക്കെ ഞങ്ങൾ ഇടപെടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അനധികൃത പണപ്പിരിവ് എല്ലാം നിരോധിച്ചുകൊണ്ട് കോർപ്പറേഷൻ ഉത്തരവിറക്കി. കഴിഞ്ഞ മൂന്ന് ദിവസമായി യാതൊരു പണപ്പിരിവും ഇവിടെ നടക്കുന്നില്ല. അതൊന്ന് നേരിട്ടുകണ്ട് പരിശോധിക്കാനാണ് ഞങ്ങളിന്നിവിടെ എത്തിയത്.
ഇവിടുത്തെ കച്ചവടക്കാരെയെല്ലാം കണ്ടു, നീയമപരമായി കോർപ്പറേഷന് നൽകേണ്ട വാടകയൊഴികെ മറ്റൊരു പിരിവും ആർക്കും നൽകേണ്ടന്ന് അവരെ അറിയിച്ചിട്ടുണ്ട്. ഇവിടെ മീൻ വിൽക്കുന്ന സ്ത്രീകൾ ഒരു ദിവസം കച്ചവടം നടത്തണേൽ 500 രൂപ പിരിവ് നൽകണം, ലൈറ്റ് ഇടണേൽ 500 രൂപ ഒരു മാസത്തേക്ക് നൽകണം. എന്നാൽ കറണ്ടുചാർജ് അടക്കുന്നത് കോർപ്പറേഷനാണ്.ഇങ്ങനുളള എല്ലാ അനധികൃത പിരിവുകളും പാളയം മാർക്കറ്റിൽ അവസാനിപ്പിച്ചിരിക്കുന്നു.
കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്മാർട്ട് സിറ്റി പദ്ധതി വഴി നഗരസഭ മുൻ ഭരണ സമിതി സമിതി നടത്തിയത്. ഇവിടെ അശാസ്ത്രീയ നിർമ്മാണമാണ് നടക്കുന്നത്.
ഫയർ ആൻഡ് സേഫ്റ്റിയുടെ ലൈസൻസ് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. കെട്ടിടങ്ങൾ കച്ചവടത്തിന് അനുയോജ്യമല്ല. ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തും.വെന്റിലേഷൻ പോലും സ്ഥാപിച്ചിട്ടില്ല. അഞ്ച് പേർ നിന്നാൽ ശ്വാസതടസമുണ്ടാകും. കോർപ്പറേഷന് ലഭിക്കേണ്ട കോടികളാണ് ഇതിലൂടെ നഷ്ടമായത് ‘ – എന്നും വി വി രാജേഷ് പറഞ്ഞു.
















