രേണു സുധിയുടെ രോഗ വിവരമാണ് സോഷ്യൽമീഡിയയിലിപ്പോൾ ചർച്ച വിഷയം. താരത്തിന് കാൻസർ സ്ഥിരീകരിച്ചുവെന്നാണ് പ്രചരിക്കുന്നത്. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയരായ ചില യുട്യൂബേഴ്സാണ് ഇക്കാര്യങ്ങളെല്ലാം പുറത്ത് വിട്ടത്. എന്നാൽ വിഷയത്തിൽ രേണു ഇതുവരെ പ്രതികരിച്ചിട്ടില്ല. രേണുവിന്റെ അസുഖ വിവരം ഒരാഴ്ച മുമ്പ് താൻ അറിഞ്ഞതാണെന്ന് പറയുകയാണിപ്പോൾ യുട്യൂബർ അതുൽ വ്ലോഗ്സ്. ബ്രെസ്റ്റ് കാൻസറിന്റെ സെക്കന്റ് സ്റ്റേജാണ് രേണുവിൽ കണ്ടെത്തിയതെന്നും അതുൽ പറയുന്നു. രേണു സുധിക്ക് കാൻസറാണ്.
ഞാൻ ഇത് അറിഞ്ഞിട്ട് ഒരാഴ്ചയ്‌ക്ക് മുകളിലായി. ബ്രെസ്റ്റിലാണ് കാൻസർ. ശത്രുക്കൾക്ക് പോലും ഈ ഒരു അസുഖം വരരുത് എന്നാണ് ആഗ്രഹിക്കുന്നത്. ചെക്ക് ചെയ്ത് ഈ വിവരങ്ങളെല്ലാം അറിഞ്ഞിട്ടും രേണുവിന്റെ പ്രവൃത്തികൾക്ക് ഒരു മാറ്റവുമില്ല. കാണുമ്പോൾ ആ ഒരു കാര്യത്തിൽ രേണുവിനോട് പുച്ഛം തോന്നുന്നു.
കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു… നിന്റെ അവസ്ഥ നിനക്ക് അറിയാമല്ലോ അത് അറിഞ്ഞുവെച്ച് പേക്കൂത്ത് കാണിക്കരുതെന്ന്. അങ്ങനെ ഞാൻ പറഞ്ഞത് അസുഖത്തിന്റെ കാര്യം അപ്പോഴേ എനിക്ക് അറിയാവുന്നതുകൊണ്ടാണ്. രേണുവിന്റെ അസുഖം സെക്കന്റ് സ്റ്റേജിലാണ് എന്നാണ് അറിഞ്ഞത്. ഇത്തരം അസുഖം വന്ന് കഴിഞ്ഞാൽ നമ്മൾ അനുഭവിക്കേണ്ട വേദനകളും യാതനകളും കൂടുതലാണ്. ട്രീറ്റ്മെന്റും കാര്യങ്ങളുമുണ്ട്. ദുബായിൽ വെച്ചാണ് രോഗം കണ്ടെത്തിയത്. എന്തോ ഒരു ട്രീറ്റ്മെന്റിന് പോയപ്പോഴാണ് പരിശോധനയിൽ ഈ വിഷയം കണ്ടത്. ഇങ്ങനൊരു അസുഖം കണ്ടെത്തിയിട്ടും എങ്ങനെ രേണുവിന് കോപ്രായ വീഡിയോകൾ നിരന്തരം ഇടാൻ കഴിയുന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത്. ഈ അസുഖം ഒരു കർമയാണെന്നോ രേണു ഇത് അർഹിക്കുന്നുവെന്നോ ഞാൻ ഒരിക്കലും പറയില്ല.
കാരണം ആ അസുഖം നമുക്ക് വന്നാലെ അതിന്റെ വേദന മനസിലാകൂ. വൾഗാരിറ്റി നിറഞ്ഞ വീഡിയോ ഈ ഘട്ടത്തിലും എങ്ങനെ രേണുവിന് പോസ്റ്റ് ചെയ്യാൻ കഴിയുന്നു?. ഇനിയിപ്പോൾ ആളുകൾ രണ്ടായി തിരിയും. ഒന്ന് സഹതാപത്തിന്റെ പേരിലായിരിക്കും. വേറൊന്ന് ഇത് രേണു അർഹിക്കുന്നുവെന്ന തരത്തിലാകും. രേണുവിനെ നല്ലൊരു വിഭാഗം ആളുകൾ വെറുത്ത് കഴിഞ്ഞു. രേണുവിനും കുടുംബത്തിനും കിട്ടിയ വലിയൊരു അടിയാണിത്
പക്ഷെ ഞാൻ ഇതിൽ ഒരിക്കലും സന്തോഷിക്കില്ല. ഈ വീഡിയോ ചെയ്യുന്നില്ലെന്ന് കരുതിയതാണ്. അറിഞ്ഞിട്ടും മിണ്ടാതിരുന്നതാണ്. മെഡിക്കൽ റിപ്പോർട്ടും കാര്യങ്ങളുമൊന്നും ഞാനും കണ്ടിട്ടില്ല. രണ്ട് സോഴ്സിൽ നിന്നാണ് ഈ വിവരങ്ങളെല്ലാം ഞാൻ അറിഞ്ഞത്. രേണുവിന് ഇങ്ങനൊരു അസുഖമുണ്ടെങ്കിൽ അത് മാറട്ടേയെന്ന് ആഗ്രഹിക്കുന്നു
ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ അറിഞ്ഞ വിവരത്തിന്റെ മറ്റ് ചികിത്സയ്‌ക്ക് വേണ്ടിയാണ് രേണു പരുമലയിലെ ആശുപത്രിയിൽ പോയത്. അങ്ങനെയാണ് രോഗ വിവരം പുറത്ത് വരുന്നത്. ഇനിയെങ്കിലും അടങ്ങൂവെന്നാണ് രേണുവിനോട് എനിക്ക് പറയാനുള്ളത്. ജീവിക്കാൻ വേണ്ടിയാണ് ഈ കോപ്രായങ്ങളെല്ലാം കാണിക്കുന്നതെന്നും വന്ന് പറയാൻ നിൽക്കരുത്. ചിലപ്പോൾ അങ്ങനെ വന്ന് പറയാൻ സാധ്യതയുണ്ട്. ജീവിക്കാൻ വേണ്ടിയാണ്, ചികിത്സയ്‌ക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞ് കളയും. പക്ഷെ ഒരാഴ്ച മുമ്പാണ് രേണു ഇതെല്ലാം അറിഞ്ഞത്. അതുകൊണ്ട് ജീവിക്കാൻ വേണ്ടിയാണ് കോലം കെട്ടുന്നതെന്ന നാടകവുമായി വരരുത്. കാരണം ജീവിക്കാൻ ഒരുപാട് വഴികളുണ്ട്. ദുബായിലെ ബാറുകളിൽ പോയി കുടിച്ച് കൂത്താടി നടടക്കുന്ന ഒരു രേണു സുധിയുണ്ട്. അതൊക്കെ എനിക്ക് അറിയാം.
ഇനിയെങ്കിലും നന്നാകാൻ നോക്കൂ. ആ മക്കൾക്ക് കൂടി ചീത്തപേരുണ്ടാക്കരുത്. കുറേ പണം ഉണ്ടാക്കിയതുകൊണ്ട് ജീവിതമാവില്ല എന്നും അതുൽ വ്ലോഗ്സ് പറഞ്ഞു. രേണുവിന്റെ ദുബായ് യാത്ര വലിയ വിവാദമായ ഒന്ന് കൂടിയായിരുന്നു. സ്വർണകടത്തുകാരുടെ കാരിയറാണ് രേണു എന്ന് വരെ ആരോപണം ഉയർന്നിരുന്നു
















