കൊൽക്കത്ത : ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, ബംഗാളിലുടനീളമുള്ള എല്ലാ മദ്രസകളും ക്ലാസുകൾക്ക് മുമ്പുള്ള പ്രഭാത പ്രാർത്ഥനയിൽ വന്ദേമാതരം ആലപിക്കുന്നത് ഇനി നിർബന്ധമാണ് . ഈ നിർദ്ദേശം സർക്കാർ നടത്തുന്ന മോഡൽ മദ്രസകൾ, എയ്ഡഡ് സ്ഥാപനങ്ങൾ, അൺ എയ്ഡഡ് മദ്രസകൾ എന്നിവയ്‌ക്കും ഒരുപോലെ ബാധകമാണ്. ഈ ഉത്തരവോടെ, മുൻ നിയന്ത്രണങ്ങൾ പൂർണ്ണമായും റദ്ദാക്കി.
ന്യൂനപക്ഷപ്രീണനത്തിന് ഭാഗമായി മമത സർക്കാർ വന്ദേമാതരം ആലപിക്കാൻ നിർദേശങ്ങൾ നൽകിയിരുന്നില്ല . അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആദരിക്കില്ലെന്നും, വന്ദേമാതരം ചൊല്ലിയാൽ അള്ളാഹു ശിക്ഷിക്കുമെന്നും പറഞ്ഞവർ സുവേന്ദു സർക്കാരിന്റെ വരവോടെ ഇനി മദ്രസകളിൽ വന്ദേമാതരം ചൊല്ലുമെന്ന് ഉറപ്പായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവായി വന്ദേമാതരം ആലപിക്കേണ്ടതിന്റെ ആവശ്യകത ഉത്തർപ്രദേശ് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിൽ പ്രഭാത അസംബ്ലികളുടെയും ദേശസ്നേഹ പ്രവർത്തനങ്ങളുടെയും ഭാഗമായി വന്ദേമാതരം പതിവായി ആലപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിട്ടുണ്ട്.
ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് മദ്രസകളിൽ പ്രഭാത പ്രാർത്ഥനയ്‌ക്കിടെ ദേശീയ ഗാനമായ ജന ഗണ മന ആലപിക്കണമെന്ന് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡും നിർബന്ധമാക്കിയിട്ടുണ്ട്.സാധാരണ സ്കൂളുകളിലെന്നപോലെ മദ്രസകളിലും വന്ദേമാതരം പൂർണ്ണമായും നിർബന്ധമാക്കാനുള്ള ആശയത്തെ ഉത്തർപ്രദേശ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി പിന്തുണച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
















