Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

ഡ്രില്ലിംഗ് മെഷീനുകളിൽ പറ്റിപ്പിടിച്ച് അവയുടെ വേഗത കുറയ്‌ക്കുന്ന ഈ മെഴുക് പോലെയുള്ള സാധനം ഒരു വലിയ ശല്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 10:29 pm IST
in Business

വാഷിംഗ്ടണ്‍: 1859-ൽ പെൻസിൽവാനിയയിലെ എണ്ണപ്പാടങ്ങളിൽ എത്തിയ റോബർട്ട് ചീസ്‌ബ്രോ എന്ന കെമിസ്റ്റ് കണ്ടത് തൊഴിലാളികൾ ഒരു വിചിത്രമായ പദാർത്ഥത്തെ ‘റോഡ് വാക്സ്’ എന്ന് വിളിച്ച് ശപിക്കുന്നതാണ്. ഡ്രില്ലിംഗ് മെഷീനുകളിൽ പറ്റിപ്പിടിച്ച് അവയുടെ വേഗത കുറയ്‌ക്കുന്ന ഈ മെഴുക് പോലെയുള്ള സാധനം ഒരു വലിയ ശല്യമായിരുന്നു.

എന്നാൽ തൊഴിലാളികൾക്കിടയിലെ ഒരു രഹസ്യം അദ്ദേഹം ശ്രദ്ധിച്ചു. ജോലിക്കിടയിൽ കൈകളിൽ സംഭവിക്കുന്ന മാരകമായ മുറിവുകളിൽ അവർ ഈ അഴുക്ക് പുരട്ടുന്നുണ്ടായിരുന്നു. അത്ഭുതകരമെന്നു പറയട്ടെ, ആ മുറിവുകൾ അണുബാധയില്ലാതെ വേഗത്തിൽ ഉണങ്ങുന്നു! ഈ നിരീക്ഷണം ചീസ്‌ബ്രോയെ ചിന്തിപ്പിച്ചു. അദ്ദേഹം ആ മെഴുക് ലാബിലെത്തിച്ച് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചു. കറുത്ത നിറത്തിലുള്ള ആ അവശിഷ്ടത്തിൽ നിന്ന് സുതാര്യമായ, മണമില്ലാത്ത ഒരു ജെല്ലി അദ്ദേഹം വേർതിരിച്ചെടുത്തു. ഇതായിരുന്നു ലോകത്തെ മാറ്റിമറിച്ച ‘പെട്രോളിയം ജെല്ലി’.. ജർമ്മൻ ഭാഷയിലെ വെള്ളം (Wasser), ഗ്രീക്ക് ഭാഷയിലെ എണ്ണ (Elaion) എന്നീ വാക്കുകൾ ചേർത്ത് അദ്ദേഹം അതിന് ‘വാസിലിൻ’ എന്ന് പേരിട്ടു.

തന്റെ ഉൽപ്പന്നം വിൽക്കാൻ ചീസ്‌ബ്രോ തിരഞ്ഞെടുത്തത് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം മാർക്കറ്റിംഗ് രീതികളായിരുന്നു. ന്യൂയോർക്കിന്റെ തെരുവുകളിൽ കുതിരവണ്ടിയിൽ സഞ്ചരിച്ച് അദ്ദേഹം ജനങ്ങളെ വിളിച്ചുകൂട്ടി. എന്നിട്ട് എല്ലാവരും നോക്കിനിൽക്കെ തന്റെ കൈകളിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേൽപ്പിക്കുകയോ ചെയ്യും! ചോരയൊലിക്കുന്ന ആ മുറിവിൽ അദ്ദേഹം വാസിലിൻ പുരട്ടി. അത് ദിവസങ്ങൾക്കുള്ളിൽ ഉണങ്ങുന്നത് ജനങ്ങൾക്ക് കാണിച്ചുകൊടുത്തു. ഈ ‘ലൈവ് ഡെമോൺസ്ട്രേഷൻ’ ജനങ്ങളെ ഞെട്ടിച്ചു. അതോടൊപ്പം ലക്ഷക്കണക്കിന് സാമ്പിളുകൾ സൗജന്യമായി വീടുകളിൽ എത്തിച്ചു. പണം കൊടുത്ത് വാങ്ങുന്നതിന് മുൻപേ ഉൽപ്പന്നത്തിന്റെ ഗുണം നേരിട്ടറിയാൻ കസ്റ്റമേഴ്സിന് സാധിച്ചു. ഇത് വാസിലിനെ ഒരു ആഗോള നാമമാക്കി മാറ്റി.

ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനികരുടെ പൊള്ളലുകൾക്കും മുറിവുകൾക്കും ആശ്വാസമായതോടെ വാസിലിൻ ഒരു മെഡിക്കൽ അത്ഭുതമായി മാറി. ഇന്ന് വാസിലിൻ കേവലം ഒരു പെട്രോളിയം ജെല്ലി മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലുള്ള ജെല്ലി ആണ്.. 1987-ൽ വമ്പൻ കമ്പനിയായ യുണിലിവർ (Unilever) ഈ ബ്രാൻഡിനെ ഏറ്റെടുത്തു. ചുണ്ടിലെ വിള്ളൽ മുതൽ കുഞ്ഞുങ്ങളുടെ ചർമ്മ സംരക്ഷണം വരെ എന്തിനും ഏതിനും ഉപയോഗിക്കാം എന്ന പ്രത്യേകതയും വാസിലിനെ ചുരുങ്ങിയ കാലം കൊണ്ട് ഒരു ആഗോള ബ്രാൻഡാക്കി മാറ്റി. ഓരോ വീട്ടിലെയും അമ്മമാർ മക്കൾക്ക് വാസിലിൻ നിർദ്ദേശിച്ചു തുടങ്ങിയതോടെ അതൊരു കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായി. ഇന്ന് 50ല്‍ പരം വാസെലീന്‍ ഉല്‍പന്നങ്ങള്‍ വിപണിയിലുണ്ട്. തൊലി വിണ്ടുകീറുന്നതിന് പുരട്ടുന്ന സാധാരണ പെട്രോളിയം ജെല്ലി മുതല്‍ ബോഡി ലോഷനും ലിപ് കെയറും മുതല്‍ സൗന്ദര്യവര്‍ധക ക്രീമുകള്‍ വരെ.

Tags: Robert chesebroughPetroleum jellycreamUnileverLatest infoVaseline
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.