തിരുവനന്തപുരം : വന്ദേമാതരത്തിന്റെ പൂർണ്ണമായ ഭാഗങ്ങൾ യുഡി എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ചതിൽ മുൻ മന്ത്രി മുഹമ്മദ് റിയാസ് ആശങ്ക അറിയിച്ചിരുന്നു. ഇതിന് മുൻ പൊലീസ് മേധാവി ടി പി സെൻ കുമാർ നൽകിയ മറുപടിയാണിപ്പോൾ ചർച്ചയാകുന്നത് .
‘ കുറച്ച് മാസങ്ങൾ മുൻപ് നിയമമാക്കി ദേശീയഗാനത്തോടൊപ്പം ആദരിച്ചതാണ് വന്ദേമാതരം . മാത്രമല്ല ഗവർണമാർ പോലെയുള്ള വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.1937 ലാണ് വന്ദേമാതരത്തിന്റെ ചില ഭാഗങ്ങൾ കോൺഗ്രസ് ഒഴിവാക്കിയത് . അത് വേണ്ടെന്ന് വയ്‌ക്കാൻ കാരണമാക്കിയവരാണ് 1947 ന് ശേഷം പുതിയ രാജ്യമുണ്ടാക്കി അങ്ങോട്ട് പോയത് . അതായത് വന്ദേമാതരം പൂർണ്ണമായും ആലപിക്കാൻ മനസുള്ളവരാണ് 1947 ന് ശേഷം ഇന്ത്യയിൽ തുടർന്നത്. അതുകൊണ്ട് കൂടുതൽ ആശങ്ക വേണ്ട . ഇത് കേന്ദ്രസർക്കാരിന്റെ തീരുമാനമാണ് .
അതിൽ കൂടുതൽ ആശങ്ക ഉണ്ടെങ്കിൽ ചെയ്യേണ്ടത് 1947 ന് ശേഷം പുതിയ രാജ്യമുണ്ടാക്കിയവർ ചെയ്ത അതേ തീരുമാനം തന്നെ. ഇത്തരം ആശങ്കകൾ ഉള്ള ചിലർ ഉണ്ടായിരുന്നു. അവർ പുതിയ രാജ്യമുണ്ടാക്കി പോയികഴിഞ്ഞു. വന്ദേമാതരത്തോട് തൃപ്തിയുള്ളവരാണ് 1947 ന് ശേഷം ഇവിടെ തുടരുന്നത് . അപ്പോൾ റിയാസിന് ആശങ്കയുണ്ടെങ്കിൽ ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമായി കാണുമല്ലോയെന്നും “ സെൻ കുമാർ ചോദിക്കുന്നു.














