
ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോർവേ സന്ദർശിച്ചത് . ഈ സന്ദർശനവേളയിൽ ഹെല്ലെ ലിങ് എന്ന നോർവീജിയൻ പത്രപ്രവർത്തക മോദിയോട് ചോദ്യമുന്നയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിലെ ഇടത്-ജിഹാദി സംഘങ്ങൾ പ്രചരിപ്പിക്കുന്നത് . അധികം പ്രശസ്തമല്ലാത്ത നോർവീജിയൻ മാധ്യമ സ്ഥാപനമായ ഡാഗ്‌സാവിസെൻ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പത്രപ്രവർത്തകയാണ് ഹെല്ലെ ലിങ് .
നോർവേ പ്രധാനമന്ത്രിയും, മോദിയും പങ്കെടുത്ത പ്രത്യേക പരിപാടിക്ക് ചോദ്യോത്തര സെഷൻ നിശ്ചയിച്ചിരുന്നില്ല.എന്നിട്ടും മോദി തന്റെ പ്രസ്താവനയ്‌ക്ക് ശേഷം വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഹെല്ലെ ലിങ് ‘ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നിങ്ങൾ എന്തുകൊണ്ട് ഉത്തരം നൽകുന്നില്ല ‘ എന്ന ചോദ്യവുമായി എത്തി. ചോദ്യോത്തര സെഷൻ ഇല്ലാത്ത കൊണ്ട് തന്നെ മോദി നടന്ന് നീങ്ങി . ഇത് തന്നെയായിരുന്നു ലിങ് ഉദ്ദേശിച്ചതും.
മോദി നോർവേയിൽ എത്തുന്നതിന് മുൻപ് ലിങ് ജോലി ചെയ്യുന്ന ഡാഗ്‌സാവിസെൻ ഇന്ത്യയെ പറ്റി സ്പെഷ്യൽ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു . ഇതിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണെങ്കിലും, അതിന്റെ ജനാധിപത്യ നില “ദുർബലപ്പെടുകയാണ്” എന്നാണ് പറഞ്ഞിരുന്നത്. സാമ്പത്തിക പുരോഗതി എടുത്തുകാണിച്ചുകൊണ്ടാണ് റിപ്പോർട്ട് ആരംഭിക്കുന്നത്, എന്നാൽ ക്രമേണ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിലെ പോരായ്‌മകൾ , ഹിന്ദുത്വ പ്രത്യയശാസ്ത്രം എന്നിവയിലേയ്‌ക്കാണ് റിപ്പോർട്ട് കടക്കുന്നത്.
ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരായ വിവേചനം വർദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു . 2014-ൽ പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിനുശേഷം നിരവധി അന്താരാഷ്‌ട്ര, പ്രാദേശിക ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ നുണ വിവരണമാണിത്. ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുമ്പോൾ നോർവേ ഈ വിഷയങ്ങൾ അവഗണിക്കരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയായിരുന്നു ലിങിന്റെ കരുതിക്കൂട്ടിയുള്ള ചോദ്യവും.
ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ വിവിധ ഇന്ത്യൻ ഇടതുപക്ഷ-ലിബറൽ ഗ്രൂപ്പുകൾ അവരെ സോഷ്യൽ മീഡിയയിൽ ‘പുതിയ ഹീറോ’ ആയി ചിത്രീകരിക്കാൻ തുടങ്ങി. ലിങിന്റെ എക്സ് അക്കൗണ്ടിലെ ‘ഫോളോവിംഗ്’ ലിസ്റ്റിൽ ഉൾപ്പെടുന്നതും ഇന്ത്യയിലെ ഇടത് ആക്ടിവിസ്റ്റുകളും, രാജ്യവിരുദ്ധരും തന്നെ . ദി വയർ പത്രപ്രവർത്തക ശിവാംഗി ദേശ്വാൾ, സ്വയം പ്രഖ്യാപിത പത്രപ്രവർത്തക റാണ അയ്യൂബ്, യുഎസ് ആസ്ഥാനമായുള്ള വിവാദ ഇന്ത്യാ വിരുദ്ധ പത്രപ്രവർത്തക ലോറ ലൂമറും ഇതിലുണ്ട്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും ഈ വീഡിയോ പങ്ക് വച്ചു . ‘ഇടതുപക്ഷ-ലിബറൽ സംഘത്തിന്റെ’ പിന്തുണയും ലഭിച്ചു ലിങിന് ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കൂടാതെ, നിരവധി പ്രതിപക്ഷ നേതാക്കളും, പ്രചാരകരും, യൂട്യൂബർമാർ, ചരിത്രകാരന്മാർ എന്ന് വിളിക്കപ്പെടുന്നവരും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹെലെ ലിങിനെ പിന്തുണച്ച് രംഗത്തെത്തി.
വിദേശ കാര്യമന്ത്രാലയം നോർവേയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലിങ് ഉന്നയിച്ച ചോദ്യം ലോകം ഇന്ത്യയെ എന്തിന് വിശ്വസിക്കണം എന്നതായിരുന്നു. ഇതിന് ഇന്ത്യയുടെ ഭരണഘടനാ ചട്ടക്കൂടിനെക്കുറിച്ചും ജനാധിപത്യ പാരമ്പര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ മറുപടി നൽകാൻ തുടങ്ങിയപ്പോഴേക്കും ലിങ് മുറി വിട്ടുപോയിരുന്നു
അതുകൊണ്ട് തന്നെ വിദേശ മണ്ണിൽ പ്രധാനമന്ത്രി മോദിയുടെയും ഇന്ത്യയുടെയും പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുൻകൂട്ടി തയ്യാറാക്കിയ ശ്രമമാണിതെന്നാണ് റിപ്പോർട്ട് .