കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിന്റെ പിതാവിന്റെ ക്രൂരത. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് (67) മരുമകളായ ജിംസ് ജോണിന്റെ (32) ഇടതുകൈപ്പത്തി വെട്ടിമാറ്റിയത്.
തടസ്സം പിടിക്കാൻ ശ്രമിക്കുന്നതിനിടെ അലക്സാണ്ടറിന്റെ ഭാര്യ ക്രിസ്റ്റിനയ്‌ക്കും (62) ശരീരമാസകലം വെട്ടേറ്റു. രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ ക്രൂര സംഭവം അരങ്ങേറിയത്. പ്രതിയായ അലക്സാണ്ടറിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്.
അലക്സാണ്ടറും ഭാര്യ ക്രിസ്റ്റിനയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത തർക്കമുണ്ടാകുകയും, പ്രകോപിതനായ അലക്സാണ്ടർ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ക്രിസ്റ്റിനയുടെ നിലവിളി കേട്ടാണ് മരുമകൾ ജിംസ് ജോൺ ഓടിയെത്തിയത്. തടയാൻ ജിംസ് ശ്രമിച്ചതോടെയാണ് അലക്സാണ്ടർ ജിംസിന് നേരെ തിരിഞ്ഞത്.
















