ഹേഗ് : നെതർലാൻഡ്‌സ് ട്യൂലിപ്പുകൾക്ക് ആഗോളതലത്തിൽ പ്രശസ്തമായതുപോലെ, ഇന്ത്യ താമരപ്പൂക്കൾ കൊണ്ടും പ്രശസ്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെതർലൻഡ്സിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം താമരയെ നെഞ്ചോട് ചേർത്തത്.
ഇന്നത്തെ ഇന്ത്യ വലിയ സ്വപ്നങ്ങൾ കാണുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു . ചന്ദ്രനിലെത്തി വരെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു , പ്രത്യേകിച്ചും ലോകത്തിലെ മറ്റൊരു രാജ്യവും ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത ഒരു നേട്ടത്തിനായി ഇന്ത്യ ശ്രമിച്ചു.നെതർലൻഡ്‌സിന്റെ നേതൃത്വവുമായി ചർച്ചകളിൽ ഏർപ്പെടുമ്പോഴെല്ലാം അവർ ഇന്ത്യൻ സമൂഹത്തെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ കാലക്രമേണ പലതും മാറിയിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ സംസ്കാരം ജനങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. കാലം മാറി, പക്ഷേ നമ്മുടെ മൂല്യങ്ങളും സ്വന്തമാണെന്ന ബോധവും മാറ്റമില്ലാതെ തുടരുന്നു. മെയ് 16 ശരിക്കും ഒരു പ്രത്യേക ദിവസമാണ് . കൃത്യം 12 വർഷം മുമ്പ് – 2014 ലെ ഇതേ ദിവസമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചത്.
ഈ ദശകം ലോകത്തിന് ദുരന്തങ്ങളുടെ ഒരു ദശകമായി മാറി. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ, വരും ദശകങ്ങളിൽ അതിന്റെ പ്രത്യാഘാതങ്ങൾ നമ്മെ ഭാരപ്പെടുത്തുമെന്നും ‘ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചിപ്പ് നിർമ്മാണത്തിലും സെമികണ്ടക്ടർ മേഖലയിലും ഇന്ത്യ വേഗത്തിലും ഗണ്യമായും പുരോഗതി കൈവരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള 12 സെമികണ്ടക്ടർ പ്ലാന്റുകളുടെ പ്രവർത്തനങ്ങൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും, ഇതിൽ രണ്ടെണ്ണത്തിൽ ഇതിനകം ഉത്പാദനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .
‘ ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും രാജ്യം വിജയകരമായി നടപ്പിലാക്കുന്നുണ്ട്.യുപിഐ ഇടപാടുകളുടെ മേഖലയിൽ രാജ്യം വമ്പിച്ച വിജയം നേടിയിട്ടുണ്ട്. ഇന്ന്, ഇന്ത്യയിൽ 200,000-ത്തിലധികം സജീവ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.നെതർലാൻഡ്‌സ് അതിന്റെ ട്യൂലിപ്പുകൾക്ക് ആഗോളതലത്തിൽ പ്രശസ്തമായതുപോലെ, ഇന്ത്യ താമരയ്‌ക്കും പേരുകേട്ടതാണെന്ന് ‘ പ്രധാനമന്ത്രി പറഞ്ഞു.
















