ലഖ്നോ:യോഗിയെ എതിര്‍ത്ത് യുപിയില്‍ പല വിധ പ്രകോപനമുണ്ടാക്കുന്ന കോണ്‍ഗ്രസ് ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന അവിമുക്തേശ്വരാനന്ദ സരസ്വതിയ്‌ക്ക് കടന്നല്‍ കുത്തേറ്റു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഗോരക്ഷാ യാത്ര സംഘടിപ്പിക്കുന്നതിനിടയിലായിരുന്നു ഈ കടന്നല്‍ ആക്രമണം. ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്നതിന്റെ ഒരു ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമായി സൃഷ്ടിക്കപ്പെട്ട ഒരു എഐ ചിത്രമാണ്. ഈ വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തതും ഈ എഐ ചിത്രമാണ്.
യാത്ര ആരംഭിക്കുന്നതിനുള്ള ഉദ്ഘാടനച്ചടങ്ങിനിടയിലാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ എല്ലാവരും അമ്പരന്നുപോയി. പിന്നീട് ഈ പരിപാടി തന്നെ റദ്ദാക്കുകയായിരുന്നു. ശങ്കരാചാര്യര്‍ രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തില്‍ നിന്നുള്ള ശങ്കാരാചാര്യരാണ് ഇദ്ദേഹം.
വാരണാസിയിലെ റൊഹാനിയയിലെ ദരേഖു പ്രദേശത്തായിരുന്നു അനിഷ്ട സംഭവം. പണ്ട് മന്‍മോഹന്‍ സിങ്ങ് ഭരണ കാലത്തും മറ്റും വഴി വിട്ട സഹായം കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച ശങ്കരാചാര്യരാണ് അവിമുക്തേശ്വരാനന്ദ സരസ്വതി. അതുകൊണ്ടാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് ശങ്കരാചാര്യ എന്ന് വിളിക്കുന്നത്. ഇദ്ദേഹം അയോധ്യ രാമക്ഷേത്രത്തില്‍ മോദി പ്രാണപ്രതിഷ്ഠ നടത്തുന്നതിനെ എതിര്‍ത്തിരുന്നു.ബിജെപിയ്‌ക്കെതിരായ നിലപാട് ഇദ്ദേഹത്തെക്കൊണ്ട് എടുപ്പിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണ്.
ബീഫ് കയറ്റുമതി നിരോധിക്കുക എന്നാവശ്യപ്പെട്ട് ഈ ശങ്കരാചാര്യര്‍ യോഗി ആദിത്യനാഥിനെതിരെ 81 ദിവസത്തെ രഥയാത്ര നടത്തിയിരുന്നു. ബീഫ് നിരോധനം ഇന്നത്തെ ഘട്ടത്തില്‍ അപ്രായോഗികമാണ് കാരണം മുസ്ലിങ്ങള്‍ ധാരാളമായി പങ്കാളികളായ ഒരു വിപുലമായ ബിസിനസാണിത്. ഇതിന്റെ കയറ്റുമതിയില്‍ നിന്നും ഇന്ത്യയ്‌ക്ക് വലിയ തോതില്‍ വിദേശനാണ്യം ലഭിക്കുന്നു. നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന മേഖലയുമാണ്. രാഷ്‌ട്രീയമായ ഈ സവിശേഷതകള്‍ അറിയാതെ അന്ധമായി അവിമുക്തേശ്വരാനന്ദ ഇങ്ങിനെ ഒരു സമരം ചെയ്യുന്നതിന് പിന്നില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമാണ്. ഇവരുടെ അജണ്ടകള്‍ക്കനുസരിച്ച് ഒരു കളിപ്പാവയെപ്പോലെ പ്രവര്‍ത്തിക്കുകയാണ് അവിമുക്തേശ്വരാനന്ദ. ഉത്തരാഖണ്ഡിലെ ജ്യോതിഷപീഠത്തില്‍ സന്യാസജോലികളില്‍ ഏര്‍പ്പെടാതെ കോണ്‍ഗ്രസിന്റെ കയ്യിലെ ചട്ടുകമായി ശങ്കരാചാര്യര്‍ പ്രവര്‍ത്തിക്കുകയാണ്.
















