Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വഗുരുവിനെ തേടി

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര-1

എം.കെ. അജിത് by എം.കെ. അജിത്
May 14, 2026, 06:29 am IST
in Samskriti

കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍. കൂട്ടിന് അറിവിന്റെ വെളിച്ചമായ മാധവന്‍ മാഷടക്കം അഞ്ച് അധ്യാപകര്‍. ‘ഭാരത ദര്‍ശന്‍’ എന്ന വലിയ ലക്ഷ്യവുമായി കേരള എക്‌സ്പ്രസിന്റെ ബോഗിയില്‍ ആ വലിയ സംഘം ഒത്തുകൂടിയപ്പോള്‍ അതൊരു കൊച്ചു കേരളമായി മാറി.

ട്രെയിനിന്റെ താളത്തിനൊപ്പം കുട്ടികളുടെ ആവേശവും വര്‍ദ്ധിച്ചു കൊണ്ടിരുന്നു. പാലക്കാടന്‍ ചുരം കടന്ന് ട്രെയിന്‍ ഭാരതത്തിന്റെ ഹൃദയഭൂമിയിലേക്ക് കുതിക്കുമ്പോള്‍, മാധവന്‍ മാഷ് കുട്ടികളെ തന്റെ അരികിലേക്ക് വിളിച്ചു.

‘നമ്മള്‍ ഈ യാത്ര പോകുന്നത് എന്തിനാണെന്ന് ആര്‍ക്കെങ്കിലും പറയാമോ?’ മാഷടെ ചോദ്യം കേട്ട് ചിന്തു പതിവുപോലെ കൈ പൊക്കി.

‘അത് പിന്നെ മാഷെ… കുത്തബ് മിനാറും താജ്മഹലും കണ്ട് സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റാന്‍!’ ചിന്തുവിന്റെ മറുപടി കേട്ട് ബോഗിയിലാകെ ചിരി പടര്‍ന്നു.

മാഷും ചിരിച്ചുകൊണ്ട് തല കുലുക്കി. ‘അതൊക്കെ വേണം ചിന്തൂ. പക്ഷേ, അതിനേക്കാള്‍ വലിയൊരു കാര്യമുണ്ട്. ഈ ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കിയത് നമ്മുടെ ഈ ഭാരതമാണ്. ഒരു കാലത്ത് ലോകം ഇരുട്ടിലായിരുന്നപ്പോള്‍, സൂര്യനെപ്പോലെ തിളങ്ങിനിന്ന ഒരു ജ്ഞാനപാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിനെയാണ് നാം ‘വിശ്വഗുരു’ എന്ന് വിളിക്കുന്നത്.’

‘വിശ്വഗുരു എന്ന് പറഞ്ഞാല്‍ ലോകത്തിന്റെ അധ്യാപകന്‍ എന്നാണോ മാസ്റ്റര്‍?’ മീനാക്ഷി തന്റെ ഡയറിയില്‍ കുറിപ്പുകള്‍ തയ്യാറാക്കി കൊണ്ടിരിക്കെ ചോദിച്ചു.

‘അതെ മീനാക്ഷീ,’ മീര ടീച്ചര്‍ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വിദ്യ തേടി ഭാരതത്തിലേക്ക് എത്തിയിരുന്നു. ഇന്നത്തെ ഓക്‌സ്‌ഫോര്‍ഡും ഹാര്‍വാര്‍ഡും ഉണ്ടാകുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്
ഇവിടെ നളന്ദയും തക്ഷശിലയും ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളും രണ്ടായിരത്തിലധികം അധ്യാപകരും അവിടെ ഒരേസമയം അറിവ് പങ്കുവെച്ചിരുന്നു.’

അപ്പു അവിശ്വസനീയതയോടെ ചോദിച്ചു, ‘അത്രയും വലിയ യൂണിവേഴ്‌സിറ്റികളോ? അന്ന് അവിടെ എന്തൊക്കെയാണ് പഠിപ്പിച്ചിരുന്നത് ടീച്ചറെ?’

‘ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വ്യാകരണം, സംഗീതം, യുദ്ധതന്ത്രം എന്നിങ്ങനെ എല്ലാം!’
ടീച്ചറേ, നമ്മുടെ പൂജ്യം ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ കമ്പ്യൂട്ടറുകള്‍ പോലും ഉണ്ടാവില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്, അത് ശരിയാണോ?’ മീനാക്ഷി തന്റെ ഡയറിയില്‍ നിന്ന് തല ഉയര്‍ത്തി ചോദിച്ചു.
‘ശരിയാണ് മീനാക്ഷീ,’ മീര ടീച്ചര്‍ പറഞ്ഞു

‘ആര്യഭടനും ഭാസ്‌കരാചാര്യരും പൈയുടെ മൂല്യം കണ്ടെത്തിയ മാധവനുമെല്ലാം ഈ മണ്ണില്‍ ജനിച്ചവരാണ്. പാശ്ചാത്യ ലോകം ഡിജിറ്റല്‍ യുഗത്തെക്കുറിച്ച് ചിന്തിക്കുന്നതിനും
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭാരതം പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ ഗണിതത്തിലൂടെ അളന്നു തീര്‍ത്തിരുന്നു

മാഷെ , ഇതില്‍ കേരളത്തിന് വല്ല പങ്കുമുണ്ടോ അതോ .?’ പാലക്കാട്ടുകാരനായ വിജില്‍ ചോദിച്ചു.

‘വലിയൊരു പങ്കുണ്ട്!’ മാഷടെ ശബ്ദത്തില്‍ ആവേശം നിറഞ്ഞു. ‘നമ്മുടെ ഇരിങ്ങാലക്കുടയിലെ സംഗമഗ്രാമ മാധവന്‍ പാശ്ചാത്യര്‍ക്ക് മുന്‍പേ കാല്‍ക്കുലസ്എന്ന ഗണിതവിഭാഗത്തിന് അടിത്തറയിട്ടയാളാണ്. പൈയുടെ മൂല്യം കൃത്യമായി കണക്കാക്കിയതും നമ്മുടെ കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആണ്.

‘, അപ്പൊ മാഷെ ഡോക്ടര്‍മാരുടെ കാര്യമോ?’ അപ്പുവിന്റെ ചോദ്യത്തിന് മീര ടീച്ചര്‍ മറുപടി നല്‍കി.
‘ഭാരതീയനായ സുശ്രുതനെയാണ് ശസ്ത്രക്രിയയുടെ പിതാവ് എന്ന് ലോകം വിളിക്കുന്നത്. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പ്ലാസ്റ്റിക് സര്‍ജറി വരെ നടത്തിയിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ?

അപ്പു വിസ്മയത്തോടെ ചോദിച്ചു, ‘ടീച്ചറെ, നമ്മള്‍ ശരിക്കും ഒരു ‘സൂപ്പര്‍ പവര്‍’ ആയിരുന്നല്ലേ?’

‘അതെ അപ്പൂ,’ മാഷ് ഗൗരവത്തില്‍ പറഞ്ഞു. ‘പക്ഷേ ആ പവര്‍ ആയുധം കൊണ്ടായിരുന്നില്ല, മറിച്ച് അറിവ് കൊണ്ടായിരുന്നു. അതുകൊണ്ടാണ് ഭാരതത്തെ ‘വിശ്വഗുരു’ എന്ന് വിളിക്കുന്നത്. ഇന്ന് നമ്മള്‍ ഡല്‍ഹിയിലേക്ക് പോകുന്നത് ആ അറിവിന്റെ ചില തിരുശേഷിപ്പുകള്‍ നേരിട്ട് കാണാനാണ്.’

ട്രെയിന്‍ മഹാരാഷ്‌ട്രയുടെ കരിമണ്ണ് പാടങ്ങളിലൂടെ കുതിക്കുമ്പോള്‍ കുട്ടികള്‍ പുറത്തെ കാഴ്ചകളില്‍ പഴയകാലത്തെ ആ വലിയ നാഗരികതയെ സങ്കല്പിക്കുകയായിരുന്നു. രാത്രിയുടെ നിശബ്ദതയില്‍ ട്രെയിനിന്റെ ചക്രങ്ങള്‍ പാളത്തില്‍ തട്ടുമ്പോഴുണ്ടാകുന്ന താളം അവര്‍ക്ക് ഭാരതത്തിന്റെ ഹൃദയമിടിപ്പായി തോന്നി.

Tags: School of story tellingKnowledge series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആസാം പട്ടിന്റെ വിസ്മയം

Samskriti

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും

Samskriti

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

Samskriti

താമ്രലിപ്തി തുറമുഖത്തേക്ക്

ദൗളി കുന്നിലെ ശാന്തി സ്തൂപം
Samskriti

ശാന്തിയുടെ ദൗളി കുന്നുകള്‍

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.