ന്യൂദല്‍ഹി : രാജ്യത്തെ മുസ്ലിം ജനസംഖ്യ ഇൻഡോനേഷ്യയ്‌ക്ക് സമാനമാകുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. പക്ഷെ കഴിഞ്ഞ ജനസംഖ്യാകണക്കെടുപ്പിന് ശേഷമുള്ള മുസ്ലിം സമുദായത്തിന്റെ ജനസംഖ്യാവളര്‍ച്ച നോക്കിയാല്‍ അത് ഇന്തോനേഷ്യയുടേതിന് തുല്യമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ ഇനിയും വൻ വർധനവുണ്ടാകാമെന്നും സെൻസസ് വന്നാല്‍ യഥാർത്ഥ ചിത്രം പുറത്തുവരുമെന്നും കിരണ്‍ റിജിജു പറഞ്ഞു . 2021 സെൻസസ് നടന്നില്ല അതിനാല്‍ 2027ല്‍ പുറത്തുവരാന്‍ പോകുന്ന പുതിയ സെൻസസ് കണക്ക് ഞെട്ടിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു ഓരോ സമുദായത്തിലെ അംഗബലവും എന്തൊക്കെത്തന്നെയായാലും ഇവരെല്ലാം ഇന്ത്യക്കാരാണെന്നും കിരണ്‍ റിജിജു പറഞ്ഞു. ചില രാഷ്‌ട്രീയ സംഘടനകള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയിലും ക്രിസ്ത്യാന്‍ സമുദായത്തിനിടയിലും അനാവശ്യ ഭീതി കുത്തിവെയ്‌ക്കുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ
യഥാര്‍ത്ഥത്തില്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴാണ് ജനസംഖ്യ കണക്കെടുപ്പ് നടത്തുക. 2011ലായിരുന്നു ഇതിന് മുന്‍പ് ജനസംഖ്യാകണക്കെടുപ്പ് നടന്നത്. അതിന് ശേഷം 2021ല്‍ ജനസംഖ്യാകണക്കെടുപ്പ് നടക്കേണ്ടതായിരുന്നു. പക്ഷെ നടന്നില്ല.
2011ല്‍ ആണ് ഏറ്റവുമൊടുവില്‍ ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. അന്ന് 17.22 കോടിയായിരുന്നു മുസ്ലിം ജനസംഖ്യ. ഇത് ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 14.2 ശതമാനമായിരുന്നു. 2026ല്‍ മുസ്ലിം ജനസംഖ്യ ഏകദേശം 21.5 കോടി മുതല്‍ 23.5 കോടി വരെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പറയുന്നത്. ഇത് ഇന്ത്യയുടെ ഇപ്പോഴത്തെ ജനസംഖ്യയുടെ 14.5 ശതമാനം മുതല്‍ 15 ശതമാനം വരെ വരും. പക്ഷെ യഥാര്‍ത്ഥത്തില്‍ 2027ല്‍ പുറത്തുവരാനിരിക്കുന്ന ജനസംഖ്യ പ്രകാരം ഇന്ത്യയിലെ യഥാര്‍ത്ഥ മുസ്ലിം ജനസംഖ്യ അതിനേക്കാള്‍ എത്രയോ അധികമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ന്തോനേഷ്യയിലെ മുസ്ലിം ജനസംഖ്യ 28.79 കോടിയാണ് അതേ സമയം പാകിസ്ഥാനിലെ ജനസംഖ്യ ഇതിന് പിന്നിലാണ്- ഏകദേശം 25.9 കോടി പേര്‍.
പാര്‍സി ജനസംഖ്യ വലിയ തോതില്‍ കുറയുന്നു
പാർസി സമൂഹത്തിന്റെ ജനസംഖ്യ 55,000ല്‍ താഴെയായി എന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ചെറു ന്യൂനപക്ഷമായ പാർസികളെ സംരക്ഷിക്കുമെന്ന് കൂട്ടിച്ചേർത്തു . സംരക്ഷണത്തിന് കൂടുതല്‍ പിന്തുണ വേണമെന്ന് കിരണ്‍ റിജിജു പറഞ്ഞു .
പാർസി സമൂഹത്തിന്റെ ജനസംഖ്യ കുറയുന്നത് തടയുമെന്ന് മന്ത്രി വ്യക്തമാക്കി .കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പെന്ന് കിരണ്‍ റിജിജു അഭിപ്രായപെട്ടു . ചെറു ന്യൂനപക്ഷമായ പാർസികള്‍ക്ക് പ്രത്യേക പരിഗണന വേണമെന്നും കിരണ്‍ റിജിജു വിശദമാക്കി .
















