കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപി നിയമസഭാ കക്ഷി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ ‘അധികാരി’ അധികാരമേറ്റ ഉജ്ജ്വല മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രമുഖർക്കൊപ്പം ‘ചരിത്രവും’ പങ്കുചേർന്ന്.
ബംഗാളിന്റെ വീരപുത്രനും ബിജെപിയുടെ ആദിരൂപമായ ജനസംഘത്തിന്റെ സ്ഥാപകനും ഏകഭാരതത്തിനായി ജീവൻ ബലിനൽകിയ ശ്യാമപ്രസാദ് മുഖർജിയുടെ സഹപ്രവർത്തകനുമായ 98 കാരൻ മഖൻ ലാൽ സർക്കാറും സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത് പുതുചരിത്രമായി.
പശ്ചിമ ബംഗാളിലെ ബിജെപിയുടെ ഏറ്റവും മുതിർന്ന പ്രവർത്തകരിൽ ഒരാളായ മഖൻലാൽ സർക്കാരിനെ പ്രധാനമന്ത്രി മോദി ആദരിച്ചു. സർക്കാരിന്റെ കാൽതൊട്ട് വണങ്ങി, ആലിംഗനം ചെയ്ത് പ്രധാനമന്ത്രി അദ്ദേഹത്തെ പെന്നാട അണിയിച്ച് അനുഗ്രഹം വാങ്ങി. 1952 കശ്മീരിൽ ൽ ഭാരതത്തിന്റെ ത്രിവർണ്ണ പതാക ഉയർത്താനുള്ള പ്രസ്ഥാന പ്രവർത്തനത്തിനിടെ ശ്യാമ പ്രസാദ് മുഖർജിയോടൊപ്പം കശ്മീരിൽ വെച്ച് അറസ്റ്റിലായ ആളാണ് മഖൻലാൽ സർക്കാർ.
98 വയസ്സുള്ളപ്പോൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആദ്യകാല അടിസ്ഥാന വ്യക്തികളിൽ ഒരാളായി മഖൻലാൽ സർക്കാർ ഇന്നും തുടരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി അധികാരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് 294 അംഗ നിയമസഭയിൽ ബിജെപി 207 സീറ്റുകൾ നേടിയാണ് അധികാരത്തിലേറിയത്.
ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയും അഞ്ജലികൾ അർപ്പിച്ചാണ് സത്യപ്രതിജ്ഞ നടന്ന ബ്രിഗേഡ് ഗ്രൗണ്ടിലെത്തിയത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരുൾപ്പെടെയുള്ള മുതിർന്ന എൻഡിഎ നേതാക്കൾ കൊൽക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
















