ഗാസിയാബാദ്: ഗാസിയാബാദിലെ ലോണി, അങ്കുർ വിഹാർ പ്രദേശങ്ങളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച ഒരു മത പരിവർത്തന കേസ് പുറത്തുവന്നു. ഇൻഡോറിൽ നിന്നുള്ള ഒരു യുവതിയുടെ പരാതിയിൽ മുസ്ലീം യുവാവ് ആദ്യം ഒരു ഹിന്ദു നാമം ഉപയോഗിച്ച് പ്രണയബന്ധത്തിലേക്ക് ആകർഷിക്കുകയും, പിന്നീട് നിർബന്ധിച്ച് മതം മാറ്റുകയും, പിന്നീട് വിവാഹത്തിന്റെയും ഹലാലയുടെയും പേരിൽ വിവിധ പുരുഷന്മാർ തന്നെ ചൂഷണം ചെയ്യുകയും ചെയ്തെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എതിർത്തപ്പോൾ പലതവണ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതായി ഇര പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ 16 പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്കും അയച്ചു.
2012 ൽ ഫേസ്ബുക്കിൽ നവീൻ റാണ എന്ന വ്യക്തിയെ പരിചയപ്പെട്ടതായി ഇര പറയുന്നു. ആ വ്യക്തി സ്വയം ഒരു ഹിന്ദുവാണെന്ന് പരിചയപ്പെടുത്തി താനുമായി ചാറ്റ് ചെയ്യാൻ തുടങ്ങി, ക്രമേണ വിശ്വാസം നേടി. പിന്നീട് വിവാഹത്തിന്റെ മറവിൽ പ്രതി താനുമായി ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കുന്നു. പിന്നീട് ആ പുരുഷന്റെ യഥാർത്ഥ പേര് ഖാലിദ് ഹുസൈനാണെന്ന് മനസ്സിലാക്കി. അപ്പോഴേക്കും യുപതി പൂർണ്ണമായും അയാളുടെ കെണിയിൽ അകപ്പെട്ടിരുന്നു.
പിന്നീടി തന്നെ മുസാഫർനഗറിലെ ഒരു ഗ്രാമത്തിലെ മദ്രസയിലേക്ക് പ്രതി കൊണ്ടുപോയി എന്ന് സ്ത്രീ ആരോപിച്ചു. അവിടെ വെച്ച് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റി നിർത്തി ഇസ്ലാമിക വിദ്യാഭ്യാസം നൽകി. ഇസ്ലാമിലേക്ക് മതം മാറാൻ സമ്മർദ്ദം ചെലുത്തിയതായും എതിർത്താൽ മാനനഷ്ടവും മരണവും വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇര പറയുന്നു. മദ്രസയിൽ മറ്റ് രണ്ട് ഹിന്ദു പെൺകുട്ടികളെയും ഇസ്ലാം പഠിപ്പിക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. പ്രാർത്ഥിക്കാനും “ആഖ്രി നബി” എന്ന പുസ്തകം വായിക്കാനും അവർ നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
ജയ്‌പൂർ, മീററ്റ്, ഖതൗലി, മുസാഫർനഗർ, ഉത്തർപ്രദേശിലെ മറ്റ് നിരവധി നഗരങ്ങൾ എന്നിവിടങ്ങളിൽ തന്നെ തടവിലാക്കിയതായി ഇര ആരോപിക്കുന്നു. ഈ സമയത്ത്, വ്യത്യസ്ത പുരുഷന്മാരെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ഹലാലയുടെ പേരിൽ തന്നെ ആവർത്തിച്ച് നിർബന്ധിച്ചുവെന്ന് അവർ ആരോപിക്കുന്നു. എതിർത്തപ്പോൾ മർദ്ദിക്കുകയും മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായും അവർ ആരോപിച്ചു. സംഭവം പുറത്തായതോടെ യുവതി ലോണി എംഎൽഎ നന്ദ് കിഷോർ ഗുർജാറിന്റെ സഹായം തേടി. പോലീസ് ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
തുടർന്ന് ടിക്കോണ പാർക്ക് പ്രദേശത്തെ പ്രധാന പ്രതിയായ ഖാലിദ് ഹുസൈനെ അങ്കുർ വിഹാർ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, നിർബന്ധിത മതപരിവർത്തനം, മുത്തലാഖ്, ഭീഷണി, ആക്രമണം, ബന്ദികളാക്കൽ തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങൾ ചുമത്തി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോണിയിലെ അശോക് വിഹാർ നിവാസിയാണ് പ്രതിയെന്ന് പറയപ്പെടുന്നു. പ്രധാന പ്രതിയെ ജയിലിലേക്ക് അയച്ചതായും ബാക്കിയുള്ള പ്രതികൾക്കായി റെയ്ഡുകൾ നടക്കുന്നുണ്ടെന്നും എസിപി സിദ്ധാർത്ഥ് ഗൗതം പറഞ്ഞു.
















