Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 08:02 am IST
in India
അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥിന്റെ കാര്‍ തടഞ്ഞ് അദ്ദേഹത്തെ വകവരുത്തിയത് വളരെ ആസൂത്രിതമായി. വ്യാജനമ്പര്‍ പ്ലേറ്റുള്ള കാറില്‍ എത്തിയവര്‍ ആദ്യം അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞു. വഴിക്ക് കുറുകെയിടുകയായിരുന്നു. പൊടുന്നനെ ബൈക്കില്‍ എത്തിയവര്‍ അടുത്തെത്തി ചന്ദ്രനാഥിന്റെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. മൂന്നു തവണയാണ് വെടിവച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ ദോള്‍ത്താലയിലെ മധ്യംഗ്രാമില്‍ വച്ചായിരുന്നു സംഭവം. വെടിവെച്ച ശേഷം കാറിലുണ്ടായിരുന്നവര്‍ വാഹനം അവിടെ ഉപേക്ഷിച്ച് അക്രമികള്‍ക്ക് ഒപ്പം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലേറ്റു, അതിലൊന്ന് ഹൃദയം തുളച്ചു. ആശുപത്രിയില്‍ എത്തും മുന്‍പു തന്നെ ആള്‍ മരിച്ചിരുന്നു. ഡോക്ടര്‍ പറഞ്ഞു. അക്രമികള്‍ പ്രൊഫഷണല്‍ കൊലയാളികളാണെന്ന് സംശയമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമി കാറിനടുത്തെത്തി പോയന്റ് ബ്ലാങ്കിലാണ് വെടിവെച്ചത്. പത്തരയ്‌ക്കും 11നും ഇടയ്‌ക്കാണ് സംഭവം. സാക്ഷി തുടര്‍ന്നു. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. മറ്റ് മൂന്നു ബൈക്കുകളിലും അക്രമികള്‍ ഉണ്ടായിരുന്നു.

കാര്‍ കസ്റ്റഡിയില്‍, തോക്കും മുന്തിയ ഇനം

ചന്ദ്രനാഥിന്റെ വാഹനം തടഞ്ഞ കാര്‍ കസ്റ്റഡിയില്‍ എടുത്തതായി ഡിജിപി സിദ്ധനാഥ് ഗുപ്ത പറഞ്ഞു. നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നു. കാറിന്റെ ഷാസി നമ്പറിലും കൃത്രിമം കാണിച്ചതായി സംശയമുണ്ട്. വളരെ മികച്ചതരം തോക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സാധാരണ ക്രിമിനലുകള്‍ ഉപയോഗിക്കുന്നവയല്ല ഇത്. ഗ്‌ളോക്ക് 47 എക്‌സ് എന്ന തോക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് സംശയം. കാലിയായ കാട്രിഡ്ജുകള്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

മുക്കാല്‍ മണിക്കൂര്‍ കാത്തുനിന്നു

കൊലയാളികള്‍ സംഭവ സ്ഥലത്ത് 45 മിനിറ്റോളം കാത്തു നിന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എംഎല്‍എയുടെ ചിഹ്നം പതിപ്പിച്ച സ്‌കോര്‍പ്പിയോ എസ്‌യുവിയിലാണ് ചന്ദ്രനാഥ് വസതിയിലേക്ക് പോയിരുന്നത്.
നിരപരാധിയായ മനുഷ്യനെ കൊന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി നേതാക്കളായ ദേവഭാസ് മണ്ഡല്‍, നിഖില്‍ പ്രസൂണ്‍ എന്നിവര്‍ പറഞ്ഞു.

വ്യോമസേനയില്‍ നിന്ന് സുവേന്ദുവിന്റെ ഹൃദയത്തിലക്ക്

മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥ് എന്ന നാല്പത്തൊന്നുകാരന്‍. പൂര്‍വ മേദിനിപ്പൂരിലെ ചാന്ദിപ്പൂര്‍ സ്വദേശിയാണ്. മൃദു ഭാഷി, എന്നും ജനശ്രദ്ധയില്‍ നിന്നകന്നു നിന്നു. ആധ്യാത്മിക ജീവിതം ആഗ്രഹിച്ച് രാമകൃഷ്ണ മിഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നെയാണ് വ്യോമസേനയില്‍ ചേര്‍ന്നത്.
കാലങ്ങളായി സുവേന്ദുവുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. തൃണമൂലില്‍ നിന്ന് സുവേന്ദുവിനൊപ്പമാണ് ബിജെപിയില്‍ എത്തിയതും. അമ്മ ഹസി രഥ് മുന്‍പ് തൃണമൂലിന്റെ പഞ്ചായത്തംഗമായിരുന്നു.

ക്രമസമാധനം തകര്‍ന്നു: ബിജെപി, സിപിഎം അപലപിച്ചു

ചന്ദ്രനാഥിന്റെയടക്കമുള്ള അരുംകൊലകളും അക്രമങ്ങളും ബംഗാളിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി. കൊലയാളികളെ വേഗം കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം, ബിജെപി ആവശ്യപ്പെട്ടു.

ചന്ദ്രനാഥിന്റെ അടക്കമുള്ള അരുംകൊലകളെ സിപിഎം അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണം, പാര്‍ട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags: crimeWest BengalTrinamool attackChandranath rath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

India

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.