തിരുവനന്തപുരം: ഇടതു മുന്നണിയോഗത്തിൽ പിണറായി വിജയനെതിരെ തുറന്നടിച്ച് സിപിഐ. വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചത് ന്യൂനപക്ഷ വോട്ട് ചോർച്ചയ്‌ക്ക് കാരണമായി. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകേണ്ടതില്ലെന്നു ഘടകകക്ഷികൾ അഭിപ്രായപ്പെട്ടു. വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്ന സൂചനകളുണ്ട്. ഇടതുകോട്ടകളിൽ ഉൾപ്പെടെ നേരിട്ട വലിയ തോൽവിക്ക് പിന്നാലെ സിപിഐഎമ്മും സിപിഐയും ആത്മപരിശോധനയിലേക്ക് കടക്കുകയാണ്. പരാജയം അപ്രതീക്ഷിതമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
പ്രതിപക്ഷ നേതാവിനൊപ്പം പ്രതിപക്ഷ ഉപനേതാവും വേണമെന്ന ആവശ്യവും സിപിഐ മുന്നോട്ടുവയ്‌ക്കുന്നു. പാർട്ടിക്കുള്ളിലെ എതിർശബ്ദങ്ങളെ അടിച്ചമർത്തിയതും തിരിച്ചടിക്ക് വഴിവെച്ചുവെന്ന വിമർശനവും നേതൃയോഗങ്ങളിൽ ഉയർന്നു.















