Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2026, 09:02 am IST
in India

ന്യൂദല്‍ഹി: ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി ഒരു വർഷം പൂർത്തിയാക്കുന്നു. ഓപ്പറേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇന്ത്യൻ വ്യോമസേനയും സൈനികരുടെ പോരാട്ടവീര്യത്തിന് ആദരമർപ്പിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ ദൗത്യത്തിലൂടെ ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടതെന്ന് സൈന്യം വീണ്ടും വ്യക്തമാക്കി.

എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിൽ രാജ്നാഥ് സിംഗ് സൈനികരെ സല്യൂട്ട് ചെയ്തു. “ഓപ്പറേഷൻ സിന്ദൂറിന്റെ വാർഷികത്തിൽ, രാജ്യത്തെ സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിക്കുന്ന നമ്മുടെ സായുധ സേനയുടെ ധീരതയെയും ത്യാഗത്തെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഈ ദൗത്യത്തിൽ സൈന്യം കാഴ്ചവെച്ച കൃത്യതയും വിവിധ സേനകൾ തമ്മിലുള്ള ഏകോപനവും ആധുനിക സൈനിക നീക്കങ്ങൾക്ക് ഒരു മാതൃകയാണ്,” അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ സന്നദ്ധതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ഈ ഓപ്പറേഷനെന്നും പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ച ആത്മനിർഭരതയുടെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് “ഭാരതം ഒന്നും മറക്കില്ല – ഭാരതം ഒന്നിനും മാപ്പ് നൽകില്ല” (India forgets nothing-India forgives nothing) എന്ന ശക്തമായ സന്ദേശത്തോടെയുള്ള വീഡിയോ ഭാരത വ്യോമസേന പുറത്തുവിട്ടു. ദൗത്യത്തിന്റെ ഓർമ്മകൾ ശാശ്വതമാണെന്നും പ്രവർത്തനങ്ങളിൽ കൃത്യതയുണ്ടെന്നും ഐഎഎഫ് വ്യക്തമാക്കി. ഭീകരരെയും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഭാരതം കണ്ടെത്തി ശിക്ഷിക്കുമെന്ന്  ചെയ്തുകൊണ്ടുള്ള പുതിയ വീഡിയോ  സൈന്യവും (Indian Army) പുറത്തിറക്കിയിട്ടുണ്ട്. ഭീകരരെ അവരുടെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻപത്തെ പ്രസംഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മെയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലും പാക് അധീന ജമ്മു കശ്മീരിലുമുള്ള  ഭീകരവാദ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഒൻപത് പ്രധാന ലോഞ്ച് പാഡുകൾ ഇന്ത്യ തകർത്തു. ഈ നടപടിയിൽ നൂറിലധികം ഭീകരരെ സൈന്യം വധിച്ചു.

ഇതിനെത്തുടർന്ന് പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങളും ഷെല്ലാക്രമണവും നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ നാല് ദിവസം നീണ്ട ഏറ്റുമുട്ടലുണ്ടായി. ലാഹോറിലെയും ഗുജ്‌റൻവാലയിലെയും പാക് റഡാർ സംവിധാനങ്ങൾ തകർത്തുകൊണ്ട് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതോടെ പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (DGMO) ഇന്ത്യൻ ഡിജിഎംഒയെ ബന്ധപ്പെടുകയും 2025 മെയ് 10-ന് വെടിനിർത്തൽ കരാറിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെയാണ് മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമായത്.

Tags: Operation SindoorIndian navy attackIndian DGMOPoJKindian army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് സൈന്യവുമായി ധാരണാപത്രം ഒപ്പിട്ടു

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Article

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

India

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

India

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

അടിപതറി മമത: തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ നൂറോളം കൗൺസിലർമാർ രാജിവെച്ചു, വീണ്ടും തെരഞ്ഞെടുപ്പ്

ബിഎംഎച്ച് കെയര്‍ ഗ്രൂപ്പിന്റെ ലൈഫ്ലൈനര്‍ രണ്ടാംഘട്ടത്തിലേക്ക്

‘സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’: ED റെയ്ഡിനിടെ മാധ്യമങ്ങളോട് മുഹമ്മദ് റിയാസ്

ഇവിടെ ജനാധിപത്യം സുശക്തം; വരും നാളുകള്‍ തെളിയിക്കും

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

പിണറായി വിജയനും മകളും കേരളത്തെ വിറ്റു; കോടികള്‍ വിദേശത്തേക്ക് കടത്തി: ഇഡി റെയ്ഡില്‍ പ്രതികരിച്ച് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ്

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

പ്രബുദ്ധ കേരളത്തിന്റെ കണ്ണുതുറപ്പിക്കട്ടെ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാവീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് അമൂല്യമായ ‘വൈരനാമ’വും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിൽ സഖാക്കളുടെ പ്രതിഷേധം, ഇഡിയ്‌ക്കെതിരെ മുദ്രാവാക്യം വിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.