
കൊൽക്കത്ത: ബിജെപിയുടെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ശ്രീ ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഒരു ദുർഗ്ഗാ ക്ഷേത്രം ക്തർക്കായി വീണ്ടും തുറന്നു. വലിയൊരു ഇടവേളയ്‌ക്ക് ശേഷം ഭക്തർ ക്ഷേത്രത്തിലെത്തി ആരാധന നടത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ടിഎംസി ഗുണ്ടകളുടെ ആക്രമണത്തെ തുടർന്നാണ് ക്ഷേത്രം അടച്ചു പൂട്ടിയത്.
ക്ഷേത്രം വീണ്ടും തുറന്നത് പ്രദേശത്തെ ഹിന്ദു സമൂഹത്തിന് ആശ്വാസം നൽകിയെന്ന് ബിജെപി നേതാവും ക്ഷേത്ര കമ്മിറ്റി അംഗവുമായ നിലു ചക്രവർത്തി പറഞ്ഞു. ദുർഗ്ഗാ പൂജ, ലക്ഷ്മി പൂജ തുടങ്ങിയ ഉത്സവങ്ങളിൽ മാത്രമേ ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അസൻസോൾ ഉത്തർ മണ്ഡലത്തിൽ നിന്ന് ജയിച്ച കൃഷ്ണേന്ദു മുഖർജി വിജയത്തിനുശേഷം ക്ഷേത്രം സന്ദർശിച്ചു. വർഷം മുഴുവനും ക്ഷേത്രം തുറന്നിരിക്കുമെന്ന് അദ്ദേഹം നേരത്തെ തന്റെ പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു.
ശംഖനാദങ്ങളും മണിമുഴക്കിയുമാണ് ഗ്രാമവാസികൾ സന്തോഷം പങ്കുവെച്ചത്. അത്യാവേശത്തോടെയാണ് ഇന്ന് ക്ഷേത്രം ശുചീകരിച്ച് പൂജകൾ പുനരാരംഭിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു. അൻസോൾ ഉൾപ്പെടുന്ന പശ്ചിം ബർധമാൻ ജില്ലയിൽ ഒമ്പത് നിയമസഭാ സീറ്റുകളും കരസ്ഥമാക്കിയാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. ബിജെപി ഭരണത്തിന് കീഴിൽ ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി നേതാവ് നിലു ചക്രവർത്തി പറഞ്ഞു.
തൃണമൂൽ സർക്കാർ പൂർണ്ണമായും ഹിന്ദു വിരുദ്ധമായിരുന്നു പൂജകൾക്ക് അനുമതിയുണ്ടായിരുന്നില്ല. ദുർഗ്ഗാ പൂജയ്‌ക്കും കാളി പൂജയ്‌ക്കുമല്ലാതെ മറ്റൊരു പൂജയ്‌ക്കും പഴയ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.