മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സ്വര്‍ണവിലയില്‍ ഉണ്ടായിരുന്നില്ല. മെയ് രണ്ടിന് ഏത് നിരക്കിലാണോ വ്യാപാരം അവസാനിപ്പിച്ചത് അത് തന്നെയായിരുന്നു മെയ് നാലിനുള്ള നിരക്ക്, അതായത് ഒരു പവന് 1,10,680 രൂപ. എന്നാല്‍ വോട്ടെണ്ണല്‍ ഫലം പുറത്തുവരാന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു സന്തോഷവാര്‍ത്തയുമായി സ്വര്‍ണവുമെത്തി. നിരക്ക് 1,09,720 ലേക്ക് താഴ്‌ത്തിക്കൊണ്ടായിരുന്നു ആ വരവ്.
മെയ് മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്നു. അതേസമയം, ആഭരണങ്ങള്‍ വാങ്ങിക്കണമെങ്കില്‍ പവന്റെ വില മാത്രം നല്‍കിയാല്‍ പോരാ, മറിച്ച് പണിക്കൂലി, ജിഎസ്ടു, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങി വിവിധ നിരക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള വില വേണം നല്‍കാന്‍. അതിനാല്‍ തന്നെ നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ ഏകദേശം 1.20 ലക്ഷം രൂപയോളം വില നല്‍കണം.















