Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 08:05 pm IST
in India

P, : ബംഗാളിനെ മാറ്റുമെന്നും ഭയമുക്തമാക്കുമെന്നും തൊഴില്‍തേടിയുള്ള പലായനം ഒഴിവാക്കുമെന്നും ഉറപ്പു നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, തെരഞ്ഞെടുപ്പു വിജയങ്ങള്‍ ബംഗാളിലും കേരളത്തിലും ജനാധിപത്യത്തിനായി പ്രവര്‍ത്തിച്ച് ജീവന്‍ വെടിഞ്ഞ ബംഗാളിലെയും കേരളയത്തിലേയും ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു.
അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പുവിജയങ്ങള്‍ക്കു ശേഷം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളുടെ സാധനയുടെ ഫലമാണ് പശ്ചിമ ബംഗാളിലെ വിജയം. അതിന്റെ പ്രകടനം പ്രവര്‍ത്തകരുടെ മുഖത്തുകാണാനുണ്ട്. രാജ്യത്തിന്റെ ഉജ്ജ്വല ഭാവിയുടെ പ്രഖ്യാപനമാണ്. ഇത് ഭാരതത്തിന്റെ മഹാനായ ലോകതന്ത്രജ്ഞന്റെ സങ്കല്‍പ്പത്തിന്റെ, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വികാരത്തിന്റെ പ്രകടനമാണ്.

ഞാന്‍ ബംഗാളിലെയും കേരളത്തിലെയും അസാമിലേയും തമിഴ്നാട്ടിലേയും പോണ്ടിച്ചേരിയിലേയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ നമിക്കുന്നു. ബിജെപിയുടെ കോടികോടിക്കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ ഇന്ന് ഒരു പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്.ബിജെപിയുടെ പുതിയ അദ്ധ്യക്ഷന്‍ നിതിന്‍ നവീന്റെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പുകളാണിത്. അതില്‍ വന്‍ വിജയമാണ് സംഭവിച്ചിരിക്കുന്നത്. എല്ലാ സ്ഥലത്തും ബിജെപി വിജയിക്കുന്നു.

ജയവും പരാജയവും തെരഞ്ഞെടുപ്പില്‍ സാധാരണമാണ്. എന്നാല്‍ അഞ്ച് സംസ്ഥാനത്തെ ജനത ഈ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്, ജനാധിപത്യത്തിന്റെ പവിത്രതയും ശക്തിയും. ജനാധിപത്യം രാഷ്‌ട്രീയം മാത്രമല്ല, നമ്മുടെ സംസ്‌കാരംകൂടിയാണെന്ന് പറയുകയാണ്. നമ്മുടെ സംവിധാനത്തിന്റെ വിജയമാണ് അവര്‍ കാണുക്കുന്നത്.

പശ്ചിമ ബംഗാളില്‍ 90 ശതമാനത്തിന് മുകളില്‍ വോട്ടു രേഖപ്പെടുത്തി. മറ്റെല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പില്‍ പുതിയ റിക്കാര്‍ഡിട്ടിരിക്കുകയാണ്. അതില്‍ സ്ത്രീകളുടെ അസാമാന്യമായ പങ്കാളിത്തം ശ്രദ്ധേയമായി.ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഗരിമയ്‌ക്ക് സകലരുടെയും പങ്കാളിത്തം എക്കാലത്തും ഓര്‍മ്മിക്കപ്പെടും.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14 ന് ബീഹാറിലെ തെരഞ്ഞെടുപ്പുകഴിഞ്ഞ് ഞാന്‍ ഈ സ്ഥലത്തുനിന്ന് നിങ്ങളോടു പറഞ്ഞു, ഗംഗയുടെ ഒഴുക്ക് ബംഗാളിലേക്ക് തുടങ്ങുകയാണെന്ന്. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ഇപ്പോള്‍ ബംഗാള്‍… എല്ലായിടത്തും താമര വിരിഞ്ഞിരിക്കുന്നു.

ഗാംഗാ മാതാവിന്റെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും എക്കാലവും ലഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ബ്രഹ്മപുത്രയുടെ അനുഗ്രഹവും ലഭിച്ചിരിക്കുന്നു. അസാമില്‍ മുന്നാംവട്ടവും നമ്മള്‍ അധികാരത്തില്‍ വന്നു, ഹാട്രിക്കാണ്. ഇത് അസാമിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ്. അസാമില്‍ സകലമേഖലയില്‍നിന്നും നമുക്ക് പിന്തുണ കിട്ടിയിരിക്കുന്നു. അനേകം അനേകം മഹാന്‍മാരുടെ പ്രേരണയില്‍ അസം കൂടുതല്‍ വികസിക്കും. 2021 ല്‍ പുതുച്ചേരി ജനതയക്ക് മുന്നില്‍ പുതിയ പുതുച്ചേരിയുടെ ആശയം വെച്ചു. അവര്‍ നമ്മളെ വിജയിപ്പിച്ചു. അവര്‍ക്ക് കൊടുത്ത വാഗ്ദാനം നമ്മള്‍ പാലിച്ചു. വീണ്ടും അവര്‍ നമുക്ക് അവസരം നല്‍കിയിരിക്കുന്നു. എന്‍ഡിഎ നിങ്ങള്‍ക്കായി എന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.

ജനതയുടെ സേവനമാണ് ബിജെപിയുടെ മന്ത്രം. അതിനാല്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ ബിജെപിയിലേക്ക് വരുന്നു. എവിടെ ബിജെപി അവിടെ സദ്ഭരണം, എവിടെ ബിജെപി അവിടെ പുരോഗതി എന്നാണ് സ്ഥിതി. ബിജെപി -എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഓരോന്നും എടുത്തുനോക്കൂ. ഇത് തദ്ദേശ സ്വയംഭരണ രംഗത്തും കാണുന്നു. അങ്ങനെയാണ് ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുനല്‍കി ബിജെപിയെ ജനങ്ങള്‍ വിജയിപ്പിച്ചത്.
ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവിത ലക്ഷ്യം നടപ്പായി. പ്രവര്‍ത്തകരോട് അദ്ദേഹം നല്‍കിയ സന്ദേശം രാജ്യത്തിനായി ജീവിക്കുക, രാജ്യത്തിനായി മരിക്കുക. അക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും സങ്കോചവും ഉണ്ടായില്ല. അദ്ദേഹം സമൃദ്ധവും സമ്പന്നവുമായ ബംഗാള്‍ സ്വപ്നം കണ്ടിരുന്നു. ഇന്ന് 2026 മെയ് നാലിന് ബംഗാള്‍ ജനത ബിജെപിക്ക് അത് നടപ്പാക്കാന്‍ അവസരം നല്‍കി. ഇന്നു മുതല്‍ പുതിയ ബംഗാളിന്റെ പുതിയ അദ്ധ്യായം തുടങ്ങുകയാണ്. ഭയമില്ലാത്ത, വളര്‍ച്ചയുള്ള ബംഗാള്‍ വരാന്‍ പോകുകയാണ്. ഈ വിജയം വന്ദേമാരത്തിന്റെ ശതകവര്‍ഷത്തില്‍ ഈ വിജയത്തില്‍ സകല മഹാന്മാര്‍ക്കും പ്രണാമം അര്‍പ്പിക്കുന്നു. ബംഗാളില്‍ ഈ വിജയത്തിന് എത്രയെത്ര ആളുകള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നുവോ മഹിളകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നുവോ, കേരളത്തിലെ ജനതക്ക് ജീവന്‍ സമര്‍പ്പിക്കേണ്ടിവന്നുവോ അവര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നു. ബംഗാളില്‍ പുതിയൊരു സൂര്യന്‍ ഇന്ന് ഉദിച്ചിരിക്കുകയാണ്.

ഇങ്ങനെയൊരു വിജയ സാഹചര്യം നല്‍കിയ യുവജനതയുണ്ട്, ഹിംസയുടെയും ആക്രമണത്തിന്റെയും ക്രൂരതകളെ മറികടന്ന വിജയം. ഈ വിജയയാത്ര, വിശ്വാസത്തിന്റെ യാത്ര മുന്നോട്ടുതന്നെ പോകും. എല്ലാ ബംഗാള്‍ നിവാസികള്‍ക്കും ഉറപ്പ് നല്‍കുന്നു, ബംഗാളിന്റെ ഭാവിക്ക് ബിജെപി രാപകല്‍ പ്രവര്‍ത്തിക്കും. അവിടെ മഹിളകള്‍ക്ക് സുരക്ഷ കിട്ടും, യുവാക്കള്‍ക്ക് തൊഴില്‍ കിട്ടും, പലായനം ഇല്ലാതാക്കും. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആയുഷ്മാന്‍ ആരോഗ്യ പദ്ധതി നടപ്പാക്കും. ഒപ്പം അഴിമതികളെല്ലാം അന്വേഷിക്കും. ഈ വിജയ വേളയില്‍ ഗുരുദേവ് ടാഗോറിനെ അനുസ്മരിക്കുന്നു, അദ്ദേഹത്തിന്റെ സ്വപ്നം നടപ്പിലാക്കും. എവിടെ മനസ് നിര്‍ഭയമാകുന്നുവോ അവിടെ തല ഉയര്‍ന്നു നില്‍ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബംഗാളിനെ ഭയമുക്തമാക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.

ബംഗാളില്‍ തെരഞ്ഞെടുപ്പുകാലത്ത് നിര്‍ദ്ദോഷികളുടെ ജീവഹാനി പതിവായിരുന്നു. ഇത്തവണ അതുണ്ടായില്ല. ഒറ്റ നിരപരാധികള്‍ക്കും ജീവന്‍ പോയില്ല. തോക്കിന്റെ വെടിയൊച്ച കേട്ടില്ല. ആദ്യമായി ജനാധിപത്യം വിജയിച്ചു. ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പുതിയ വാതില്‍ തുറന്നിരിക്കുന്നു. അവിടത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും പറയുന്നു മാറ്റത്തിന് മാറ്റത്തിന്റെ സാഹചര്യം ഉണ്ടാക്കണം. നമുക്ക് ഒന്നിച്ച്നിന്ന് അക്രമത്തിന്റെ പാത വിട്ട് വികസനത്തിന്റെ പാതയില്‍ പോകാം. ആര്‍ക്കുവോട്ടുചെയ്തുവെന്ന് നോ്ക്കാതെ ബംഗാള്‍ വികസനത്തിന് ഒന്നിച്ചുനില്‍ക്കാം. തെരഞ്ഞെടുപ്പുകഴിഞ്ഞു. ഇനി ഒന്നിച്ചു നില്‍ക്കാം, മോദി പറഞ്ഞു.

 

 

 

Tags: narendramodibjpelectionPrime Ministerwin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

പുതിയ വാര്‍ത്തകള്‍

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.