India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

സന്ദേശ് ഖലിയില്‍ അഴിഞ്ഞാടിയ ഷാജഹാന്‍ ഷെയ്ഖിനെ പിടിക്കാന്‍ കേന്ദ്ര ഏജന്‍സി എത്തിയപ്പോള്‍ മമത തെറ്റുതിരുത്താനല്ല ശ്രമിച്ചത് പകരം കേന്ദ്ര ഏജന്‍സികള്‍ വ വേട്ടയാടുന്നേ എന്ന് കൂവിവിളിക്കുകയായിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: മമത ബാനര്‍ജിയെ വീഴ്‌ത്തിയത് കഴിഞ്ഞ 10 വര്‍ഷക്കാലം അഴിഞ്ഞാടിയ അവിടുത്തെ ഗുണ്ടാസംസ്കാരമെനന് വിലയിരുത്തല്‍. സന്ദേശ് ഖലിയില്‍ അഴിഞ്ഞാടിയ ഷാജഹാന്‍ ഷെയ്ഖിനെ പിടിക്കാന്‍ കേന്ദ്ര ഏജന്‍സി എത്തിയപ്പോള്‍ മമത തെറ്റുതിരുത്താനല്ല ശ്രമിച്ചത് പകരം കേന്ദ്ര ഏജന്‍സികള്‍ വ വേട്ടയാടുന്നേ എന്ന് കൂവിവിളിക്കുകയായിരുന്നു.

കൂട്ടബലാത്സംഗം, തട്ടിപ്പറി, അനധികൃതമായി ഭൂമി കയ്യേറല്‍, ബംഗ്ലാദേശി മുസ്ലിങ്ങളെ ഇന്ത്യയിലേക്ക് കടത്തല്‍ തുടങ്ങി ഒട്ടേറെ അതിക്രമങ്ങളുടെ ആശാനായിരുന്നു ഷാജഹാന്‍ ഷെയ്ഖ്. ഇവിടെ സര്‍ക്കാരിന്റെയും പാവപ്പെട്ടവരുടെയും ഭൂമി ഏക്കറുകണക്കിന് ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടകള്‍ കയ്യേറുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ മമതയുടെ പൊലീസ് രംഗത്ത് വന്നില്ല. ഭൂമി കയ്യെറുന്നതിനെതിരെ നില്‍ക്കുന്ന കുടുംബങ്ങളെ വിരട്ടാന്‍ അവിടുത്തെ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു മമതയ്‌ക്ക് പക്ഷെ ഷാജഹാന്‍ ഷെയ്ഖ് പ്രിയങ്കരനായിരുന്നു. കാരണം പണം ആവശ്യമെങ്കില്‍ എത്ര വേണമെങ്കിലും കോടികള്‍ മമതയുടെ മേശപ്പുറത്തെത്തിക്കാന്‍ ഷാജഹാന്‍ ഷെയ്ഖ് തയ്യാറായിരുന്നു. അതിനപ്പുറം ഈ ഗുണ്ടയുടെ എല്ലാ നെറികേടിനെതിരെയും മമത കണ്ണടച്ചു. ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടകള്‍. ഒടുവില്‍ ഷാജഹാന്‍ ഷെയ്ഖിനെ പിടിക്കാന്‍ സിബിഐയും ഇഡിയും എത്തേണ്ടിവന്നു. ഷാജഹാന്‍ ഷെയ്ഖിന്റെ കൂട്ടാളികളുടെ വീടുകളില്‍ നിന്നും നൂറുകണക്കിന് ബേംബുകളാണ് സിബിഐ പി
ടിച്ചെുത്തത്. ഷാജഹാന്‍ ഷെയ്ഖിനെതിരെ വടിയെടുത്താണ് ഇവിടുത്തെ സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇവിടെ ഇപ്പോള്‍ ബിജെപി സ്ഥാനാര‍്ത്ഥി മുന്നിട്ട് നില്‍ക്കുകയായിരുന്നു.

മറ്റൊരു കുപ്രസിദ്ധ ഇടമാണ് ഡയമണ്ട് ഹാര്‍ബര്‍. ഇവിടെ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്കൊപ്പം കൈകോര്‍ത്ത് നിന്ന ഗുണ്ടയാണ് ജഹാംഗീര്‍ ഖാന്‍. ഇവിടെയും കൂട്ടബലാത്സംഗം, കല്‍ക്കറി കള്ളക്കടത്ത്, ഭൂമി കയ്യെറ്റം, ബംഗ്ലാഗേശില്‍ നിന്നും മുസ്ലിങ്ങളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തല്‍ ഇതെല്ലാമായിരുന്നു ജഹാംഗീര്‍ ഖാന്റെയും വിനോദം. മരുമകന്റെ ഉറ്റ ചങ്ങാതിയായിരുന്നു ജഹാംഗീര്‍ ഖാനെന്നതിനാല്‍ മമത ഇയാളുടെ ക്രൂരതകള്‍ക്ക് നേരെ കണ്ണടച്ചു. ഇതും മമതയ്‌ക്ക് വിനയായി. ജനങ്ങളുടെ, സ്ത്രീകളുടെ നേരെയുള്ള കയ്യേറ്റത്തെയാണ് മമത പിന്തുണച്ചിരുന്നു. ഏറ്റവുമൊടുവില്‍ ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ട മണ്ഡലത്തില്‍ പലയിടത്തും ബിജെപിയുടെ താമര ചിഹ്നം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ടേപ്പൊട്ടിച്ച് മറയ്‌ക്കുകയായിരുന്നു ജഹാംഗിര്‍ ഖാന്റെ അനുയായികള്‍ ചെയ്തത്. പക്ഷെ ഇതിനെതിരെ ബിജെപിയും ജനങ്ങളും പ്രതിഷേധിച്ചതോടെ ഫാള്‍ട്ടയിലെ മുഴുവന്‍ മണ്ഡലങ്ങളിലും മെയ് 21ന് പുനര്‍വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.