തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ പിറവികൊണ്ട പിണറായിപ്പാറ ഉൾപ്പെട്ട ധർമ്മടം മണ്ഡലത്തിൽ, സാക്ഷാൽ പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലത്തിൽ പാർട്ടിയുടെ ജനപിന്തുണ കുറയുന്നു. നാലാം
റൗണ്ടിൽ വോട്ടെണ്ണിയപ്പോൾ പിണറായി വിജയൻ പിന്നിലായി. 2077 ൽ ഏറെ വോട്ടിലാണ് പിന്നിൽ. ഇത് ആദ്യമാണ് ഈ ചുവപ്പുകോട്ടയിൽ ഈ സ്ഥിതി.
വടക്കൻ പറവൂരിൽ, യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായ വി.ഡി. സതീശനും ആദ്യ റൗണ്ടിൽ പിന്നിലായി.
ബംഗാളിൽ ഇതുവരെ സിപിഎമ്മിന്റെ ഒരു സ്ഥാനാർത്ഥിയും ഒരു ഘട്ടത്തിലും രേഖപ്പെടുത്താവുന്ന വോട്ടു നേടിയിട്ടില്ല. ബംഗാളിൽ ബിജെപി ശക്തമായി മുന്നേറുമ്പോൾ മുഖ്യമന്ത്രി മമതാ ബാനർജി ഭവാനിപുരിൽ പിന്നിലായിരിക്കുകയാണ്. അതേ സമയം ബിജെപി അധികാരത്തിലിരുന്ന അസാമിൽ ഹിമന്ത ബിശ്വാസ് വൻ ഭൂരിപക്ഷം നേടിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടിയാണ് ബിജെപി വീണ്ടും വരുന്നത്.
പുതുച്ചേരിയിലും ബിജെപി-എൻഡിഎ മുന്നണി അധികാരത്തിലേക്ക് വരുന്നു. മുഖ്യമന്ത്രി എൻ. രംഗസ്വാമി വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.
തമിഴ്‌നാട്ടിലെ അട്ടിമറി വിജയമാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. പുതിയ പാർട്ടിയായ നടൻ വിജയ് നയിക്കുന്ന ടിവികെ 100 സീറ്റു നേടി, അവിടെ ഡിഎംകെയുടെ ആധിപത്യം അവസാനിക്കുകയാണ്. സ്റ്റാലിൻ കരുണാനിധിക്ക് ഇനി വീട്ടിലിരിക്കാം. ടിവികെയ്‌ക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ ബിജെപി-എൻഡിഎ ആയിരിക്കും പ്രതിപക്ഷമാകുക. ടിവികെ യ്‌ക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ വന്നാൽ എൻഡിഎയുടെ പിന്തുണയും കിട്ടിയേക്കാം.
















