ചണ്ഡിഗർ: മെയ്ദിനത്തിൽ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ചെത്തിയെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയിലുണ്ടായിരുന്ന എല്ലാ എംഎൽഎമാരുടെയും മുഖ്യമന്ത്രിയുടെയും ആൽക്കോ മീറ്റർ(ബെർത്ത് അനലൈസർ) അല്ലെങ്കിൽ ഡോപ് ടെസ്റ്റ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ ആവശ്യപ്പെട്ടു.
ദിവസങ്ങൾക്ക് മുമ്പ് എഎപി വിട്ട, നിലവിൽ ബിജെപി എംപിയായ സ്വാതി മാലിവാളും ഭഗവന്ത് മൻ നിയസഭയെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവച്ച് അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ മുഖ്യമന്ത്രി എത്തിയത് മദ്യ ലഹരിയിലാണ്. ഈ മനുഷ്യൻ ഗുരുദ്വാരയിൽ പോകുന്നതും ക്ഷേത്രങ്ങളിൽ പോകുന്നതും എന്തിന് ലോക്സഭയിൽ പോയിരുന്നതും മദ്യപിച്ചാണ്. സർക്കാർ യോഗങ്ങളിലും ഇയാൾ പങ്കെടുക്കുന്നത് മദ്യപിച്ചാണ്. വിമാനത്തിൽവെച്ച് മദ്യപിച്ചതിനെ തുടർന്ന് ഒരിക്കൽ ഇയാളെ ഇറക്കിവിട്ടിരുന്നു’, സ്വാതി ചൂണ്ടിക്കാട്ടി.
അതേസമയം അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്നാണ് എഎപിയുടെ പ്രതികരണം.













