Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 01:27 pm IST
in News, India, World

തിരുവനന്തപുരം: എണ്ണയുൽപ്പാദന രാജ്യങ്ങളുടെ സംയുക്ത വേദിയായ ഒപ്പെക്, ഒപ്പെക് പ്ലസ് സംഘടനകളിൽനിന്ന യുഎഇ പിൻമാറുന്നതായി പ്രഖ്യാപിച്ചു. മെയ് ഒന്നു മുതൽ അവർ സ്വന്തം നിലയ്‌ക്ക് എണ്ണയുൽപ്പാദിപ്പിക്കും വിൽക്കും. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പുകഴിയുന്നതോടെ രാജ്യത്ത് പെട്രോൾ- ഡീസൽ വില 28 രൂപവരെ ലിറ്ററിന് കൂട്ടും എന്ന കുപ്രചാരണങ്ങൾ നിലനിൽക്കെയാണ് യുഎഇയുടെ പ്രസ്താവന വന്നത്. എന്നാൽ, മോദി സർക്കാർ പറഞ്ഞു, ഇറാൻ- അമേരിക്ക യുദ്ധം വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എണ്ണ വാങ്ങലും സംസ്‌കരണവും വിതരണവും ഒക്കെ വഴിയായി ആയിരക്കണക്കിന് കോടി രൂപ എണ്ണക്കമ്പനികൾക്ക് നഷ്ടമുണ്ട്. ആ നഷ്ടം സർക്കാർ നികത്തും, എന്നാലും എണ്ണവില കൂട്ടില്ല. എന്തുകൊണ്ട് ആരും ഇതേക്കുറിച്ച് ഇനിയും ചർച്ച ചെയ്തില്ല? അതിനൊക്കെ കാര്യങ്ങൾ സൂക്ഷ്മമായി പഠിക്കണം. എന്തിനാണ് വെറും മൂന്നു മണിക്കൂർ നേരത്തേക്ക് യുഎഇ ഭരണത്തലവൻ ഭാരതത്തിലേക്ക് പറന്നുവന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് മടങ്ങിയത്… എണ്ണ ഉൽപ്പാദിപ്പിക്കാത്ത ഭാരതം ലോക എണ്ണവില നിയന്ത്രിക്കുന്ന കാലമാണിനി വരാൻ പോകുന്നത്. സാമ്പത്തിക, സാമൂഹ്യ, നയതന്ത്ര നിരീക്ഷകനായ വിശ്വരാജ് വിശ്വ എഴുതുന്നു:

എണ്ണയുടെ നിയന്ത്രണവും മോദിയിലൂടെ ഭാരതത്തിലേക്ക്…

വിശ്വരാജ് വിശ്വ

അമേരിക്കയ്‌ക്കും ഇറാനും ഒരേ പോലെ പ്രഹരമായി ഒപ്പെക്കിൽനിന്നുള്ള (ഒപിഇസി- എണ്ണയുൽപ്പാദന രാജ്യങ്ങളുടെ സംഘടന) യുഎഇയുടെ പിന്മാറ്റപ്രഖ്യാപനം. മെയ് ഒന്നു മുതൽ നിലവിൽവരുന്ന ഈ നടപടി ഭാരതത്തിനും യൂറോപ്പിനും അനുകൂലവുമാകുന്നുവെന്നതാണ് വലിയ പ്രത്യേകത. ഒപ്പെക് ലീഗ് അഥവാ അറബ് എണ്ണ രാജ്യങ്ങൾ ആണ് ലോക എണ്ണ വ്യാപാരത്തിന്റെ 47% നിയന്ത്രിക്കുന്നത്. അവരുടെ ഉൽപ്പാദന തോത് അനുസരിച്ച് ഡിമാൻഡും സപ്ലൈയും കൂടുകയും കുറയുകയും ചെയ്യും. അത് ആഗോള മാർക്കറ്റിൽ എണ്ണയുടെ വില കൂട്ടും, കുറയ്‌ക്കും.
ആർക്ക് വേണ്ടിയാണ് ഒപ്പെക്‌ര രാജ്യങ്ങൾ ‘കളി’ക്കുന്നത് എപ്പോഴും.
യുഎഇയുടെ പ്രതിദിന എണ്ണ ഉത്പാദന ശേഷി 5 മില്യൺ ബാരലാണ്. പക്ഷെ ഒപ്പെക് കരാർ അനുസരിച്ച് പരമാവധി ഉത്പാദനത്തിന് യുഎഇക്ക് അനുമതി ഇല്ല. മൂന്നര മില്യൻ ബാരൽ വരെ പരമാവധി ഉൽപ്പാദിപ്പിക്കാനേ കഴിയൂ. എല്ലാവർക്കും മാർക്കറ്റും കച്ചവടവും വേണമെല്ലോ. മാത്രമല്ല കൂടുതൽ ഉത്പാദനം നടക്കുമ്പോൾ മാർക്കറ്റിൽ സപ്ലൈ അധികം ആവും. അപ്പോ ഡിമാൻഡ് കുറയും. അപ്പോൾ വില കുറയും. അതുകൊണ്ട് സപ്ലൈക്ക് നിയന്ത്രണം വച്ചാണ് ഉൽപ്പാദനം.

ആരുടെ നിയന്ത്രണം?

അമേരിക്ക പറയും പോലെ, നാളെ അമേരിക്കയ്‌ക്ക് കൂടുതൽ പെട്രോ ഡോളർ അമേരിക്കൻ ഫെഡറൽ റിസർവ്വിലേക്ക് വേണമെങ്കിൽ ഉൽപ്പാദനം കുറയ്‌ക്കും. അപ്പോൾ വില കൂടും. ഇങ്ങനെ ഇവർ ലോകത്തെ കഴുത്തിനു പിടിച്ച് ഇടയ്‌ക്കിടയ്‌ക്ക് ശ്വാസം മുട്ടിക്കും. അത് ഒരു പരിധിവരെ നടക്കാതായത് റഷ്യൻ എണ്ണയും ആയി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പിന്റെ വാതിൽക്കൽ നിൽക്കുന്നത് കൊണ്ടാണ്.

യുഎഇ പുറത്ത് വന്നാലോ?

യുഎഇക്ക് പുറത്ത് വരാൻ വ്യക്തമായ കാരണം ഉണ്ട്. അത് വ്യക്തമാക്കി യുഎയുടെ സെൻട്രൽ ബാങ്ക് ഗവർണ്ണർ ഖാലിദ് മുഹമ്മദ് ബലാമ രണ്ടാഴ്ച മുൻപ് യുഎസ് ഫെഡറൽ റിസർവ്വിനെയും യുഎസ് ട്രഷറി സെക്രട്ടറിയെയും കണ്ട് യുഎഇയുടെ പരിതാപകരമായ ലിക്വിഡിറ്റി ക്രഞ്ചിനെക്കുറിച്ച് പറഞ്ഞു കൊണ്ട് അടിയന്തിര സ്വാപ് ലൈൻ തുറന്നു തരാൻ ആവശ്യപ്പെട്ടു. അതായത്, ഇറാൻ- അമേരിക്ക യുദ്ധം കാരണം യുഎഇ യിലേക്ക് പണം വരുന്നില്ല. നിക്ഷേപത്തിലൂടെയും ടൂറിസത്തിലൂടെയും എണ്ണ വിറ്റും അവർക്ക് ആവശ്യമായ ഡോളർ കിട്ടുന്നില്ല. അതിനാൽ കുറച്ചു ദിർഹം അങ്ങോട്ട് വാങ്ങി വച്ചു ലിക്വിഡിറ്റി കൂട്ടാൻ ഡോളർ തരാൻ വഴിതുറക്കുന്ന സ്വാപ് ലൈൻ (വെച്ചുമാറ്റം) തുറക്കാനായിരുന്നു ആവശ്യം. പക്ഷെ അമേരിക്ക നിരസിച്ചു. എന്നാൽ ഞാൻ മുങ്ങിയാൽ എല്ലാവരെയും കൂടെ എന്നു പറഞ്ഞാണ് യുഎഇ ഇപ്പോൾ ഒപ്പെക്കിന്റെ പടിയിറങ്ങിയത്.

മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രമായി, ഒരു സുപ്രധാന തീരുമാനം എടുക്കും മുന്നേ ഭാരത്തിലെത്തി, നരേന്ദ്ര മോദിയെ കാണാൻ തയാറായ ആളാണ് യുഎഇ യുടെ പ്രസിഡന്റ്. അത്ര നല്ല ബന്ധം ആണ് അവർ തമ്മിൽ ഉള്ളത്. എന്നാൽ അതേസമയം സൗദി പാകിസ്താനിലേക്കാണ് പോയത് എന്നതും ശ്രദ്ധിക്കണം.

ഇസ്രയേൽ അരബ് മണ്ണിൽ

ചൊവ്വാഴ്ച ഇസ്രായേൽ സൈന്യവും ഇസ്രായേൽ വ്യോമ പ്രതിരോധവും ഒക്കെ ആദ്യമായി അറബ് മണ്ണിൽ കാൽ കുത്തിയിട്ടുണ്ട്. കനത്ത വില നൽകേണ്ടുന്ന അമേരിക്കൻ വ്യോമ പ്രതിരോധം യുഎഇ ക്ക് താങ്ങാൻ പറ്റുന്ന ഒന്നല്ല. എന്തുകൊണ്ട് ചെലവ് കുറഞ്ഞ രീതിയിൽ ഇസ്രയേൽ വ്യോമ പ്രതിരോധവും ലേസർ ബീമും ഒക്കെ ഉപയോഗിച്ച് സ്വന്തം
നാടിനെയും ജനങ്ങളെയും സംരക്ഷിച്ചു കൂടാ എന്നാണ് യുഎഇയുടെ ചിന്ത. ഒരു തെറ്റായ തീരുമാനം യുഎഇ യുടെ വാതിൽ ഇസ്ലാമിക് ബ്രദർഹുഡിന്റെ കൈകളിൽ ചെന്ന് അവസാനിക്കും. അത് സംഭവിക്കുന്നതിന് ഭാരതം അടക്കമുള്ള രാജ്യങ്ങൾക്ക് താൽപ്പര്യം ഇല്ല. യുഎഇ എണ്ണ ഉൽപ്പാദനം കൂട്ടുമ്പോൾ രണ്ട് കാര്യങ്ങൾ നടക്കാൻ സാധ്യത ഉണ്ട്. യുഎഇ ഡോളറിന് പുറമെ എണ്ണ വിൽക്കാൻ തുടങ്ങും. അങ്ങനെ യുഎഇ താൽക്കാലികമായി വേണ്ട അടിയന്തിര ലിക്വിഡിറ്റി സ്ഥിതി മെച്ചപ്പെടുത്തും. മാത്രമല്ല പ്രതിഫലത്തിന് ഡോളർ വാങ്ങാതെ ചൈനയും ഭാരതവുമായി ആവശ്യമായ ചരക്ക് വസ്തുക്കളിൽക്കൂടി കച്ചവടം നടക്കും. അങ്ങനെ വന്നാൽ ആഗോള എണ്ണയുടെ വില നിയന്ത്രണം നടത്താൻ ഉള്ള അമേരിക്കയുടെ ശേഷി കുറയും. ഭാരതവും ചൈനയും ആയും ഹോർമുസ് വഴി ഉള്ള ഗതാഗതം ഇറാൻ തടയില്ല. അപ്പോൾ യുഎഇ ക്ക് ഇപ്പോൾ നിലച്ചുപോയ എണ്ണ വ്യാപാരം പേടി കൂടാതെ തുടരാം. ഇറാൻ ആക്രമിക്കില്ല. ഇവിടെ ഇറാനും യുഎഇ യുടെ എണ്ണ മൂലം പ്രശ്‌നങ്ങൾ നേരിടും. യുദ്ധം മുറുകുമ്പോൾ ഹോർമുസ് വഴിയുള്ള അമേരിക്കൻ സഖ്യ രാജ്യങ്ങളുടെ എണ്ണ / ഊർജ്ജ ഉൽപ്പാദന/ വ്യാപാരം തടഞ്ഞു കൊണ്ട് ഇറാന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. ഇപ്പോൾ യുഎൽയും ഭാരതവും ചൈനയും ആയി വർധിച്ച തോതിൽ എണ്ണ വ്യാപാരം കൂടുമ്പോൾ മാർക്കറ്റിൽ എണ്ണയുടെ സപ്ലൈ കൂടും. യുദ്ധം മൂലം ഊർജ്ജ പ്രതിസന്ധി ഉണ്ടാക്കാൻ സാധിക്കുന്ന ഇറാന്റെ ശേഷിയും അതിലൂടെ കുറയുകയാണ് ചെയ്യുന്നത്. എണ്ണയുടെ ലഭ്യത കൂടുമ്പോൾ ഊർജ്ജ പ്രതിസന്ധി സാധ്യത കുറയുകയും ചെയ്യും. അത് ഇറാനെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ല.
മിഡിൽ ഈസ്റ്റിലെ ഏത് സംഭവവും ഭാരതത്തിനും ചൈനയ്‌ക്കും അനുകൂലമാക്കാം അതിനാൽ അമേരിക്ക ഉടനെ തന്നെ യുഎഇ ക്ക് വേണ്ടി കറൻസി സ്വാപ്‌ലൈൻ തുറന്നുകൊണ്ട് യുഎഇ യെ അനുനയിപ്പിക്കാൻ ശ്രമം നടത്തുമെന്ന് കരുതാം.

Tags: usindianarendramodiUAEiranopec
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.