ചണ്ഡീഗഢ്: രാജ്യസഭാ എംപി ഹർഭജൻ സിങ്ങിന്റെ സുരക്ഷ പഞ്ചാബ് പോലീസ് പിൻവലിച്ചു. ആം ആദ്മി പാർട്ടിയിൽ നിന്ന് (എഎപി) ബിജെപി കഴിഞ്ഞ ദിവസം മാറിയ മാറിയ ഏഴ് രാജ്യഭാംഗങ്ങളിൽ ഒരാളാണ് പ്രസിദ്ധ ക്രിക്കറ്റ് താരം ഹർ ഭജൻ.
9-10 പേരടങ്ങുന്ന സുരക്ഷാ സേനയെ ശനിയാഴ്ച പിൻവലിച്ചു. ഇതിനെ തുടർന്ന് എംപിയുടെ വസതിക്ക് പുറത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരെ പകരം കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുണ്ട്.
ജലന്ധറിലെ ഛോട്ടി ബരാദാരി പ്രദേശത്തുള്ള മുൻ ക്രിക്കറ്റ് കളിക്കാരന്റെ വസതിയിൽ പഞ്ചാബ് പോലീസ് സുരക്ഷാ സേനയെ നിയോഗിച്ചിരുന്നു. ഹർ ഭജനെ എംപി എന്ന നിലയിലല്ല, മുൻ ഭാരത ക്രിക്കറ്റുകളിക്കാരൻ എന്ന നിലയിൽ പ്രത്യേക സുരക്ഷവേണ്ടവരുടെ പട്ടികയിൽ ഉള്ളയാളാണ്. ആ സുരക്ഷയാണ് പാർട്ടിമാറി എന്ന കാരണത്താൽ പഞ്ചാബിലെ എഎപി സർക്കാർ പിൻവലിച്ചത്. തികച്ചും രാഷ്‌ട്രീയം മുൻനിർത്തിയുള്ളതാണ് ഈ തീരുമാനമെന്ന് പരക്കെ വിമർശനമുണ്ട്.
എഎപി രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, സന്ദീപ് പഥക് തുടങ്ങിയവർ ബിജെപിയിൽ ചേർന്നു. ഇവരുടെ കൂട്ടത്തിലാണ് മിത്തൽ, ഹർഭജൻ സിംഗ്, ഗുപ്ത, സ്വാതി മാലിവാൾ, വിക്രംജിത് സാഹ്നി എന്നിവർ.
ബിജെപിയിൽ ചേർന്ന സിംഗ്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത എന്നിവരുടെ വീടുകൾക്ക് പുറത്ത് ശനിയാഴ്ച എഎപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ലൂധിയാനയിലും ജലന്ധറിലും അവരുടെ വീടുകളുടെ അതിർത്തി ചുവരുകളിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഗദ്ദാർ’ (രാജ്യദ്രോഹി) എന്ന് എഴുതി.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി അതിന്റെ തത്ത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അടിസ്ഥാന ധർമ്മത്തിൽ നിന്നും വ്യതിചലിച്ചുവെന്നും അതുകൊണ്ടാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നതെന്നും ഛദ്ദ വിശദീകരിച്ചു. ഏഴ് പേരും ബിജെപിയിൽ ലയിച്ചതായും ഛദ്ദ പറഞ്ഞു.
















