World

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിംഗ്ടണ്‍ : ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘത്തിന്റെ യാത്ര റദ്ദാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യാത്ര റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്.

18 മണിക്കൂര്‍ വിമാനയാത്ര നടത്തി ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്ന് ട്രംപ് പഞ്ഞെന്നാണ് വിവരം. അതേസമയം പാകിസ്ഥാനില്‍ വച്ച് നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ ഇറാന്‍ വിലമതിക്കുന്നു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നുള്ള ഇറാന്റെ നിലപാടും അറിയിച്ചു. യുഎസ് നിലപാട് ആത്മാര്‍ഥമാണോ എന്ന് അറിയില്ലെന്നും അരഗ്ചി കുറിച്ചു.

ഏപ്രില്‍ 11ന് പാകിസ്ഥാനില്‍ അമേരിക്കയുടെയും ഇറാന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ 21 മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഏപ്രില്‍ 19ന് തന്റെ പ്രതിനിധികള്‍ വീണ്ടും ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലെത്തുമെന്ന് ട്രംപ് അറിയിച്ചെങ്കിലും ഇറാന്‍ അനുകൂല സമീപനം സ്വീകരിച്ചില്ല. ഏപ്രില്‍ 21ന് വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി ട്രംപ് അറിയിച്ച ശേഷം കഴിഞ്ഞ ദിവസമാണ് സ്റ്റീവ് വിറ്റ്കോഫും ജറാദ് കുഷ്‌നറും പാകിസ്ഥാനിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ ചര്‍ച്ചകള്‍ നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

Recent Posts