
ന്യൂദല്‍ഹി: നക്സൽ ബാധിത പ്രദേശങ്ങളിൽ വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ആഗോള ക്രിസ്ത്യൻ മിഷന്റെ കോടികൾ പിൻവലിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെൻ്റ് ആക്ട് (ഫെമ നിയമം) പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി ഏപ്രിൽ 18, 19 തീയതികളിൽ കേന്ദ്ര ഏജൻസി ഒന്നിലധികം സംസ്ഥാനങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു.
റെയ്ഡിനിടയില്‍ 25 വിദേശ ഡെബിറ്റ് കാർഡുകളും 40 ലക്ഷം രൂപ പണവും ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ പ്രവർത്തിക്കുന്ന ദി തിമോത്തി ഇനിഷ്യേറ്റീവ് (ടിടിഐ) എന്നറിയപ്പെടുന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികളെയും അവരുടെ പ്രവർത്തനങ്ങളേയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
കൂടാതെ യുഎസ്എയിലെ ട്രൂയിസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ട ഡെബിറ്റ് കാർഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് രാജ്യത്തുടനീളമുള്ള എടിഎമ്മുകളിൽ നിന്ന് ആവർത്തിച്ച് പണം പിൻവലിക്കലിനായി ഉപയോഗിച്ചു. ധംതാരി ജില്ല, ഛത്തീസ്ഗഡിലെ ബസ്തർ മേഖല എന്നിവയുൾപ്പെടെയുള്ള നക്സല്‍ ബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ കാർഡുകൾ ഉപയോഗിച്ച് 6.5 കോടി രൂപയുടെ സംശയാസ്പദവും അസാധാരണവുമായ പണം പിൻവലിക്കലുകൾ കണ്ടെത്തിയതായി ഇഡി പറഞ്ഞു.
എഫ്‌സിആർഎ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ടിടിഐയുടെ ചെലവുകൾക്കായി പിൻവലിച്ച പണം ഉപയോഗിക്കുകയായിരുന്നെന്നും ഇഡി പറഞ്ഞു. ടിടിഐ വെബ് പോർട്ടൽ ബ്ലോക്കഡ് ആണ്. ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടുത്തിടെ എത്തിയ മൈക്ക മാർക്ക് എന്ന വ്യക്തിയെ ഇഡി പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പ്രകാരം ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇയാൾ 24 വിദേശ ഡെബിറ്റ് കാർഡുകൾ കൈവശം വച്ചതായി കണ്ടെത്തി.
സംഘടിത ശൃംഖലകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന രീതിയിൽ വലിയ അളവിൽ പണം പിൻവലിക്കാൻ ഈ കാർഡുകൾ ഉപയോഗിച്ചതായി ഏജൻസി സംശയിക്കുന്നു. ഈ പണം പിൻവലിക്കലുകളുടെ രേഖകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ഓൺലൈൻ ബില്ലിംഗ്, അക്കൗണ്ടിംഗ് പ്ലാറ്റ്‌ഫോമും ഏജൻസി കണ്ടെത്തി. ഇന്ത്യയ്‌ക്ക് പുറത്ത് നിന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പ്രസ്തുത പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്നത്. 2025 നവംബർ മുതൽ 2026 ഏപ്രിൽ വരെ ഏകദേശം 95 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുകിയതായും ഇഡി പറഞ്ഞു.
അന്വേഷണത്തിലെ പ്രധാന വിവരങ്ങൾ:
എങ്ങനെയാണ് ഇത് നടന്നത്?