
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരന്‍ സതീഷ് മരിച്ചു. 90 ശതമാനം പൊള്ളലേറ്റ അദ്ദേഹം നിലവില്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു. പതിറ്റാണ്ടായി വെടിക്കെട്ട് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സതീഷ് അച്ഛനിൽ നിന്നാണ് വെടിക്കെട്ട് പണികൾ പഠിച്ചത്.
സതീഷും കൂടി മരിച്ചതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളള വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുളളതായി പറയുന്നു. ആറുപേരുടെ നില തൃപ്തികരമാണ്. ഇവരെ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്‌തേക്കും.